പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറം സ്വദേശി സിറാജുദീനാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.
കേസിലെ 38ാ മത്തെ പ്രതിയാണ് സിറജുദ്ദീൻ. സംഭവ ശേഷം ഒളിവിൽ പോയ ഇയാൾക്കായി പോലീസ് അന്വേഷണം തുടരുകയായിരുന്നു. ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിലെ പങ്കാളിയാണ് ഇയാൾ. കേസിൽ മൊത്തം 39 പ്രതികളാണ് ഉള്ളത്. ഇതിൽ 13 പേർ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും ഇതിൽ ഉണ്ടെന്നാണ് വിവരം. പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായും സൂചനകളുണ്ട്.
ഈ വർഷം ഏപ്രിൽ 16നായിരുന്നു ശ്രീവിനാസനെ പോപ്പുലർഫ്രണ്ട് മതതീവ്രവാദികൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്. മേലാമുറിയിലെ കടയിൽ അതിക്രമിച്ച് കടന്നായിരുന്നു ആക്രമണം. ഇരു ചക്രവാഹനത്തിൽ എത്തിയ ആറംഗ സംഘമായിരുന്നു കൃത്യം നടത്തിയത്. കേസിൽ ജൂലൈയിൽ പ്രതികൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
Comments