ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാഹനവ്യൂഹത്തെ തടസ്സപ്പെടുത്തി ടിആർഎസ് നേതാവ്.ടിആർഎസ് നേതാവ് ഗോസുല ശ്രീനിവാസനാണ് വാഹനങ്ങൾ കടന്നുപോകുന്നതിന് മുന്നിൽ കാർ പാർക്ക് ചെയ്ത് തടസം സൃഷ്ടിച്ചത്. ഹൈദരാബാദിൽ വിമോചന ദിന പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അമിത് ഷാ.
അമിത് ഷായെ സ്വീകരിക്കാനെത്തിയവാഹനവ്യൂഹത്തിന്റെ യാത്ര തടസ്സപ്പെടുത്തിയ വാഹനം സുരക്ഷാ ജീവനക്കാർ ഇടപ്പെട്ടാണ് മാറ്റിയത്. കടുത്ത സമ്മർദ്ദത്തിലായിരുന്ന നേതാവ് അശ്രദ്ധ മൂലമാണ് വാഹനം പാർക്ക് ചെയ്തതെന്ന് സമ്മതിച്ചു. കാറിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തെ തുടർന്ന് മന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ദേശീയ ഐക്യ ദിനത്തിന്റെ ഭാഗമായുള്ള പരിപാടികളിൽ പങ്കെടുക്കാനാണ് അമിത് ഷാ ഹൈദരാബാദിലെത്തിയത്.അദ്ദേഹം ദേശീയ പതാക ഉയർത്തി കേന്ദ്ര അർദ്ധസൈനിക സേനയുടെ പരേഡ് അവലോകനം ചെയ്തു.എന്നാൽ വിമോചന യാത്ര മുഖ്യമന്ത്രിയും ടിആർഎസ് മേധാവിയുമായ കെ ചന്ദ്രശേഖര റാവു ഒഴിവാക്കി.
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ,കർണാടക ഗതാഗത മന്ത്രി ബി ശ്രീരാമുലു, തുടങ്ങിയവരുടെ സാന്നിധ്യവും ചടങ്ങിലുണ്ടായിരുന്നു.മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി 1200 കലാകാരന്മരാണ് വിവിധ പരിപാടികൾ അവതരിപ്പിച്ചത്.
Comments