ചെന്നൈ : തമിഴ്‌നാട്ടിൽ ആർഎസ്എസ് കാര്യവാഹിന്റെ വീടിന് നേരെ ബോംബേറ് . ആർഎസ്എസ് കാര്യവാഹ് സീതാരാമന്റെ താംബരത്തുള്ള വീടിന് നേരെയാണ് അക്രമികൾ ബോംബ് എറിഞ്ഞത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ടിനെതിരെ എൻഐഎ നടപടി സ്വീകരിച്ചതിന് പിന്നാലെ തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ബോംബേറാണ് ഇത്.കോയമ്പത്തൂരിലെ കോവൈപ്പുത്തൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെയും അക്രമികൾ ബോംബ്് എറിഞ്ഞിരുന്നു. ആർക്കും പരിക്കുകളില്ല. സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. മേഖലയിൽ പോലീസ് സുരക്ഷ ശക്തമാക്കി.
ഇതിന് പുറമെ ബിജെപി ഓഫീസിന് നേരെയും അക്രമികൾ ഇന്നലെ പെട്രോൾ ബോംബ് എറിഞ്ഞു. സംഭവത്തിൽ പ്രതികരിച്ച് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ രംഗത്തെത്തി. പാർട്ടി ഓഫീസുകൾക്ക് നേരെ ബോംബേറിയുന്ന സംഭവങ്ങൾ പ്രവർത്തകരെ തളർത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിന് പുറമെ കേരളത്തിലും വ്യാപക അക്രമണ സംഭവങ്ങളാണ് ഉണ്ടായത്.
കണ്ണൂർ മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ പോപ്പുലർഫ്രണ്ടുകാർ ബോംബ് എറിഞ്ഞു. ഇല്ലംമൂലയിലുള്ള ആർഎസ്എസ് കാര്യാലയത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. പെട്രോൾ ബോംബുകളാണ് എറിഞ്ഞത്. ആക്രമണത്തിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നിരുന്നു. ഓഫീസിനുള്ളിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കേസിൽ രണ്ടു പോപ്പുലർ ഫ്രണ്ടുകാരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ വെമ്പടി സ്വദേശി സുജീർ(30),വട്ടക്കയം സ്വദേശി നൗഷാദ് (32) എന്നിവരെയാണ് മട്ടന്നൂർ ഇൻസ്പെക്ടർ എം.കൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
Comments