ന്യുയോർക്ക്: റഷ്യൻ പ്രസിഡന്റ് പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സംഭാഷണത്തിലെ സന്ദേശത്തെ പിന്തുണച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇത് യുദ്ധത്തിനുള്ള സമയമില്ലെന്ന് പുടിനോട് പറഞ്ഞ മോദിയുടെ നിലപാടിനെ പിൻതുണച്ച് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടുന്ന നിരവധി ലോക നേതാക്കൾ രംഗത്തെത്തിയിരുന്നു. യു എൻ ജനറൽ അസംബ്ലിയിൽ നിരവധി നേതാക്കളാണ് മോദിയെ പിന്തുണച്ചു കൊണ്ട് സംസാരിച്ചത്.
റഷ്യ-യുക്രെയ്ൻ യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സിലൻസ്കി, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവർ പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തു. വികസന രംഗത്ത് ഇന്ത്യ വഹിക്കുന്ന പങ്ക് പ്രശംസനീയപരമാണെന്നും അഭിപ്രായപ്പെട്ടു.
ലോകനേതാക്കളോടൊപ്പം യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ഇന്ത്യയുടെ അഭിപ്രായത്തെ പ്രശംസിച്ചു. ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതൽ യുവാക്കളുള്ള രാജ്യമാണ്. സുസ്ഥിരമായ വികസനത്തിന് ഇന്ത്യയിലെ യുവാക്കൾക്ക് നിർണായക പങ്ക് വഹിക്കാൻ സാധിക്കും. ലോകത്തെ മാറ്റി മറിക്കാൻ നരേന്ദ്ര മോദിക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യ യുക്രെയ്ൻ യുദ്ധത്തിനെ തുടർന്ന് നിർണ്ണായക അഭിപ്രായം രേഖപ്പെടുത്തിയ മോദിയെ പ്രശംസിച്ച് ആദ്യം മുന്നോട്ട് വന്നത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ്. ശേഷമാണ് മറ്റുള്ളവർ എത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ്, ഇത് യുദ്ധത്തിനുള്ള സമയമല്ല, ഇത് പാശ്ചാത്യരോടുള്ള പ്രതികാരത്തിനോ കിഴക്ക് പടിഞ്ഞാറിനെ എതിർക്കാനോ അല്ല. നമ്മൾ ഭരണാധികാരികൾ ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഏതു വെല്ലുവിളികളെ നേരിടാനും ഒരുമിച്ചുള്ള കൂട്ടായ്മ ഏറെ ഗുണം ചെയ്യുമെന്നും മാക്രോൺ പറഞ്ഞിരുന്നു.
Comments