ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു. ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്ത്രീകളുടെ സംഘത്തിൽ ചേർന്ന് തുർക്കിഷ് ഗായിക മെലെക് മോസ്സോ.ഗായിക പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച വേദിയിൽ മുടി മുറിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.
ഹിജാബ് നിയമങ്ങൾ പാലിക്കാതിരുന്നതിനാൽ പോലീസ് തടങ്കലിൽ 22-കാരിയായ മഹാസ അമിനി മരിച്ചതിന് പിന്നാലെയാണ് രാജ്യത്ത് പ്രതിഷേധങ്ങൾ ശക്തമായത്. സെപ്റ്റംബർ 17-നാണ് അമിനി കൊല്ലപ്പെട്ടത്. തുടർന്ന് ഉണ്ടായ പ്രതിഷേധങ്ങളിൽ 75-ഓളം പേർ ഇതുവരെ മരിച്ചു. രാജ്യത്ത് നടപ്പാക്കിയ കർശന ഡ്രസ് കോഡിൽ പ്രതിഷേധിച്ച് നിരവധിയാളുകളാണ് മുടിമുറിച്ചും ഹിജാബ് കത്തിച്ചും പ്രതിഷേധിക്കുന്നത്.
Turkish singer @MelekMosso cuts off her hair on stage in solidarity with the Iranian women. Thank you Melek!#MahsaAmini #مهسا_امینی #IranProtests2022 pic.twitter.com/ZjISxjGkAL
— Omid Memarian (@Omid_M) September 27, 2022
ഇസ്ലാമിക നിയമം അനുസരിച്ച് ഏഴ് വയസ്സിന് മുകളിലുള്ള സ്ത്രീകൾ മുടി മറയ്‌ക്കണം. നീളമുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങൾ മാത്രമെ ധരിക്കാൻ പാടുള്ളു. ഹിജാബ് നിയമം നടപ്പിലാക്കാൻ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ജൂലൈ 5-ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് സ്ത്രീകൾക്ക് എങ്ങനെ വസ്ത്രം ധരിക്കാം എന്നതിനെക്കുറിച്ചുള്ള പുതിയ പട്ടിക പുറത്തിറക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സ്ത്രീകൾ മുടി മുറിക്കുന്നതും ഹിജാബ് കത്തിച്ച് സമരം നടത്തുന്നതും.
Comments