നിരോധിത ഭീകര സംഘടനായ പോപ്പുലർ ഫ്രണ്ടിന് വിദേശത്ത് നിന്ന് പണം നൽകാൻ ആയിരക്കണക്കിന് ആളുകൾ; അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിരോധിത ഭീകര സംഘടനായ പോപ്പുലർ ഫ്രണ്ടിന് വിദേശത്ത് നിന്ന് പണം നൽകാൻ ആയിരക്കണക്കിന് ആളുകൾ; അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2022, 06:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന് വിദേശത്ത് നിന്ന് പണം നൽകാൻ ആയിരക്കണക്കിന് ആളുകൾ. അറസ്റ്റിലായ പി എഫ് ഐ നേതാക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരം ലഭിച്ചതെന്ന് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി. പിഎഫ്ഐയുടെ വിവിധ അക്കൗണ്ടുകളിലേക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് എത്തുന്നത്.

വിദേശത്തു നിന്നും പണം സ്വീകരിക്കാറുണ്ടെന്ന് പോപ്പുലർ ഫ്രണ്ട് നേതാവ് കെ എ റൗഫ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്നും പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ സംഘടനകളുടെ അക്കൗണ്ടുകളിലേക്കാണ് പണം എത്തുന്നതെന്ന് രേഖകളുടെ അടിസ്ഥാനത്തിൽ ഇ ഡി പറയുന്നു. പണം സ്വീകരിക്കുന്നത് സർക്കർ മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കാതെയാണ്. 1976ലെ വിദേശ പണം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമം അനുസരിക്കാതെയാണ് ഇവർ പണമിടപാടുകൾ നടത്തിയിരുന്നത്.

പോപ്പുലർ ഫ്രണ്ടുകാർ നിരവധി വർഷങ്ങളായി രാജ്യത്തിനകത്തും പുറത്തു നിന്നുമായി അനുബന്ധ സ്ഥാപനങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്ക് പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട രേഖകൾ കോടതിയിൽ കൈമാറിയിട്ടുണ്ടെന്ന് രേഖകൾ സൂചിപ്പിക്കുന്നു. ക്രിമിനൽ ഗൂഢാലോചന പ്രകാരമാണ് ഇവർ പണം സ്വീകരിച്ചത്. വിവിധ ഇടങ്ങളിൽ നിന്നും സ്വരൂപിച്ച പണം വിവിധ ലെയറുകളിലുള്ള ബാംങ്കിംഗ് സംവിധാനത്തിലേക്ക് മാറ്റുകയും ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരവുമായി ബന്ധപ്പെട്ടിരിക്കുന്ന സംഭവമാണിതെന്ന് അന്വേഷണ ഏജസികൾ വ്യക്തമാക്കുന്നു.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നമാസ്‌ സമയത്ത് പള്ളികൾ വഴി പണമിടപാട് നടത്തുന്നു. കൂടുതലായും ഇവർ വിദേശത്തു നിന്നും പണം സ്വീകരിച്ചിരുന്നത് റമദാൻ മാസത്തിലായിരുന്നു. പള്ളി ഇമാമിന്റെയും പള്ളിയുടെയും പേരിലുള്ള വിവിധ അക്കൗണ്ടുകളിലേക്കാണ് കൂടുതലായും വിദേശത്തു നിന്ന് പണം അയച്ചിരുന്നതെന്ന് പോപ്പുലർ ഫ്രണ്ട് ഡൽഹി സംസ്ഥാന ഓഫീസ് സെക്രട്ടറി അബ്ദുൾ മുഖീതിനെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായത്.

പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾക്കായി വിദേശത്തു നിന്നും പണം വരുന്നുണ്ടെങ്കിലും അയയ്‌ക്കുന്നവരുടെ വിവരങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. അബ്ദുൾ മുഖീതിനെ ചോദ്യം ചെയ്തതിൽ നിന്നും ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. കള്ള പണ നിരോധന നിയമത്തിലെ സെക്ഷൻ 50ൽ പറയുന്നതനുസരിച്ച് ഗുരുതര കുറ്റമാണ് ഇവർ ചെയ്തിരിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള പള്ളികളിൽ എത്തി നമാസിന്റെ പേരിൽ ഇവർ പണം ശേഖരിക്കുന്ന പ്രവർത്തനമാണ് നടത്തിവന്നിരുന്നതെന്ന് ഇ ഡി ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.

പണം അയച്ചവരുടെ പ്രതികരണം തങ്ങൾക്ക് പോപ്പുലർ ഫ്രണ്ടുമായോ അവരുടെ പ്രവർത്തനങ്ങളുമായോ യാതൊരു തരത്തിലുള്ള ബന്ധമില്ലെന്ന് ദാതാക്കളിൽ ചിലരുടെ മൊഴി രേഖപ്പെടുത്തിയതിൽ നിന്നും അറിയാൻ സാധിച്ചു. ഇവർ നൽകിയ പണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. വ്യക്തികളുടെ അക്കൗണ്ടുകളിലേക്ക് എത്തിയ പണം പോപ്പുലർ ഫ്രണ്ട് നേതാക്കൾ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടുകളിലേക്ക് പണം എത്തുന്നത് ഗുരുതരമായ സംശയത്തിന് ഇടവരുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

പി എഫ് ഐ അക്കൗണ്ടുകളിൽ എത്തിയത് കള്ളപ്പണമാണെന്നും, പണത്തിന്റെ ഉറവിടം വ്യക്തമല്ലെന്നും നിയമം ലംഘിച്ചാണ് പണമിടപാടുകൾ നടത്തിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Tags: TerroristsPOPPULAR FROND
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies