അലഹബാദ്: ഗ്യാൻവ്യാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ട സർവ്വേയുടെ മേൽ സമർപ്പിച്ച സ്റ്റേയുടെ കാലാവധി നീട്ടി നൽകി അലഹബാദ് ഹൈക്കോടതി. ഗ്യാൻവ്യാപി മസ്ജിദ് നിലനിൽക്കുന്ന പ്രദേശം പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രമായിരുന്നെന്നും സർവ്വേ നടത്താൻ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് അനുമതി നൽകി വാരണാസി ജില്ലാ കോടതി ഉത്തരവ് പുറപ്പെടുവിച്ചരുന്നു.
വാരാണസി കോടതിയുടെ ഉത്തരവിനെതിരെ എതിർഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിലെ കക്ഷികളുടെ വാദം കേട്ട ശേഷം അടുത്ത വാദം കേൾക്കുന്നതിനായി ഒക്ടോബർ 31 വരെ സമയം നീട്ടി നൽകുകയായിരുന്നു. അഞ്ചുമാൻ ഇന്റെസാമിയ മസ്ജിദ്, ഗ്യാൻവ്യാപി മസ്ജിദ് മാനേജ്‍മെന്റ് കമ്മിറ്റി എന്നിവർ ചേർന്ന് 1991ൽ വാരണാസി ജില്ലാ കോടതിയിൽ സ്യുട്ട് ഫയൽ ചെയ്തിരുന്നു.
ഗ്യാൻവ്യാപി മസ്ജിദ് സ്ഥിതി ചെയ്യുന്നിടത്ത് പുരാതനമായ കാശി വിശ്വനാഥ ക്ഷേത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് ചൂണ്ടിക്കാട്ടി ഒരുഭാഗം കോടതിയിൽ സ്യുട്ട് ഫയൽ ചെയ്തിരുന്നു. ഇതിനെതിനെയാണ് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഡയറക്ടർ ജനറൽ ഉൾപ്പെടുന്ന സമിതി കേസിനെ കുറിച്ച് വ്യക്തമായി പഠിച്ചതിന് ശേഷം മാത്രമേ തീരുമാനം പറയാൻ കഴിയൂ എന്ന് അറിയിച്ചിരുന്നു. നീട്ടി നൽകിയ കാലാവധി മസ്ജിദ് മാനേജ്‍മെന്റിന് താൽക്കാലിക ആശ്വാസമാണ് നൽകിയിരിക്കുന്നത്.
Comments