കൊച്ചി; മസാല ബോണ്ട് കേസിൽ ഇ ഡി യുടെ സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട് മുൻ ധനമന്ത്രി തോമസ് ഐസകും,കിഫ്ബിയും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.മസാല ബോണ്ട് വിതരണത്തിൽ താൻ ഫെമ നിയമ ലംഘനം നടത്തിയെന്നു പറയുന്ന ഇ.ഡി, ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് ഹർജിയിൽ തോമസ് ഐസക്കിന്റെ വാദം.
ഫെമ ലംഘനം റിസർവ് ബാങ്ക് ആണ് അന്വേഷിക്കേണ്ടത് എന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു.എന്നാൽ ഇ ഡി അന്വേഷണത്തിനെതിരായ തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികൾ അപക്വം ആണെന്നും അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാനാണ് ഐസക് ശ്രമിക്കുന്നതെന്നും ഇ.ഡി മറുപടി സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
ഫെമ നിയമ ലംഘനം അന്വേഷിക്കാൻ ഇ.ഡിയ്ക്ക് അധികാരമുണ്ടെന്നും ഐസക് പ്രതിയാണോ എന്ന് പ്രാഥമിക ഘട്ടത്തിൽ പറയാൻ ആകില്ലെന്നുമാണ് നിലപാട്.കിഫ്ബി മസാല ബോണ്ട് വിതരണത്തിൽ ഫെമ നിയമ ലംഘനം നടന്നിട്ടുണ്ടെന്ന പരാതികളുടെയും സി.എ.ജി റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും ഇ ഡി അറിയിച്ചിട്ടുണ്ട്. ഇ.ഡിയുടെ സത്യവാങ്മൂലത്തിനെതിരായ മറുപടി വിശദീകരണം ഹർജിക്കാർ ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും
Comments