ശ്രീനഗർ: ബാരാമുള്ള പ്രദേശത്ത് സുരക്ഷാ സേന ഭീകരരുമായി ഏറ്റുമുട്ടുന്നതായി റിപ്പോർട്ട്.യെഡിപ്പോര, പട്ടാൻ മേഖലകളിലാണ് ഏറ്റുമുട്ടൽ നടന്നത്. മറ്റ് വിവരങ്ങൾ ഉടനെ പുറത്തുവിടുമെന്ന് ജമ്മുകശ്മീർ പോലീസ് വ്യക്തമാക്കി.
ജമ്മുകശ്മീരിൽ ഭീകരസാന്നിധ്യം വർദ്ധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നേരത്തെ ഷോപ്പിയാൻ ജില്ലയിൽ ചിത്രരാം മേഖലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ നടത്തിയിരുന്നു. അടുത്തിടെയാണ് കുൽഗാം ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടത്. പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിൽ ജെയ്ഷാ-ഇ-മുഹമ്മദിന്റെ പ്രവർത്തകരായ മുഹമ്മദ് ആസിഫ് വാനി, മുഹമ്മദ് ഷാഫി ഗാനി എന്നിവരാണ് കൊല്ലപ്പെട്ടത്. സുരക്ഷാസേന നടത്തിയ തിരച്ചിലിൽ രണ്ട് എകെ സീരീസ് റൈഫിളുകളും ഗ്രനേഡുകളും ആയുധങ്ങളും കണ്ടെടുത്തു.
Comments