രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ പണപ്പെരുപ്പത്തിന് സാക്ഷിയായി ജർമ്മനി. 20 വർഷങ്ങൾക്ക് മുമ്പ് യൂറോ അവതരിപ്പിച്ചതിന് ശേഷം ആദ്യമായി ജർമ്മനിയിൽ പണപ്പെരുപ്പം ഇരട്ട അക്കത്തിലെത്തി. സർക്കാർ താൽക്കാലിക ആശ്വാസ നടപടികൾ അവസാനിക്കുകയും യൂറോപ്പിന്റെ ഊർജ്ജ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തതിന് ശേഷം വിലക്കയറ്റം പ്രതീക്ഷിച്ചതിലും കൂടുതൽ കുതിച്ചുയർന്നു.
ഉപഭോക്തൃ വിലകൾ സെപ്റ്റംബറിൽ കഴിഞ്ഞ വർഷത്തെക്കാൾ 10.9 ശതമാനം ഉയർന്നു. ബ്ലൂംബെർഗ് സർവേയിലെ സാമ്പത്തിക വിദഗ്ധർ കണക്കാക്കിയതിനേക്കാൾ 10.2 ശതമാനം കൂടുതലാണിത്. പൊതുഗതാഗതത്തിനും ഇന്ധനത്തിനുമുള്ള വേനൽക്കാല കിഴിവ് ജർമ്മനി ഇല്ലാതാക്കിയതിനാൽ പണപ്പെരുപ്പം വർദ്ധിക്കുമന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതിലും വലിയ വിലക്കയറ്റമാണ് ഉണ്ടായത്.
ജർമ്മൻ സർക്കാർ വ്യാഴാഴ്ച ഗ്യാസ് വിലയിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. ഇത് മുന്നോട്ട് പോകുന്ന പണപ്പെരുപ്പ നിരക്കിനെ നിയന്ത്രിക്കാൻ കഴിയുമെന്ന് കണക്ക്കൂട്ടുന്നു. അതിനായി ചാൻസലർ ഒലാഫ് ഷോൾസിന്റെ നേതൃത്വത്തിലുളള ഭരണകൂടം കുറഞ്ഞത് 150 ബില്യൺ യൂറോ കടമെടുക്കുമെന്ന് വിദഗ്ധർ പറയുന്നു. ബ്ലൂംബെർഗ് സാമ്പത്തിക വിദഗ്ധരുടെ സർവേയിൽ ജർമ്മനിയുടെ പണപ്പെരുപ്പ നിരക്ക് യൂറോ സോണിന്റെ ശരാശരിയായ 9.7 ശതമാനത്തിലെത്താൻ സാധ്യതയുണ്ട്.
Comments