കൊച്ചി: നഗരത്തിൽ വീണ്ടും ലഹരിമരുന്ന് വേട്ട. 2.470 ഗ്രാം എംഡിഎംഎയും 1.400 ഗ്രാം ഹാഷിഷ് ഓയിലുമായാണ് യുവാവ് എക്സൈസിന്റെ പിടിയിലായത്. തോപ്പുംപടി സ്വദേശി പ്രണവാണ് മട്ടാഞ്ചേരി എക്സൈസിന്റെ പിടിലായത്. വാത്തുരുത്തി റെയിൽവേ ഗേറ്റിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
നേരത്തെ കൊച്ചി പുറംകടലിൽ നിന്നും ഇറാനിയൻ കപ്പലിൽ നിന്നും ലഹരിവസ്തുക്കൾ പിടികൂടിയിരുന്നു. കേസിൽ ഇറാൻ, പാകിസ്താൻ പൗരന്മാരായ ആറ് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികളിൽ നിന്നും 200 കിലോ ഹെറോയിനാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നാവിക സേനയാണ് പ്രതികളെ പിടികൂടിയത്.
ചെറിയ ബോട്ടിലാണ് പ്രതികൾ ഹെറോയിൻ കടത്തിയത്. ശ്രീലങ്കയിലേക്ക് കടത്താൻ ശ്രമിച്ച ചരക്കാണ് പിടികൂടിയതെന്നാണ് പ്രാഥമിക വിവരം. നേരത്തെയും സമാനമായ രീതിയിൽ പാകിസ്താൻ കേന്ദ്രീകരിച്ച് ലഹരിക്കടത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Comments