അഹമ്മദാബാദ്: ഗുജറാത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഗർബ നൃത്തത്തിനിടെ കല്ലെറിഞ്ഞ മതമൗലികവാദികളെ കൈകാര്യം ചെയ്തത് പോലീസ്. സംസ്ഥാന പോലീസ് മേധാവി ആശിഷ് ഭാട്ടിയയാണ് ഇക്കാര്യം അറിയിച്ചത്. മതതീവ്രവാദികളെ ഹിന്ദു സംഘടനാ പ്രവർത്തകർ മനപ്പൂർവ്വം മർദ്ദിക്കുകയായിരുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസാണ് പിടികൂടിയതെന്ന് പോലീസ് മേധാവി അറിയിച്ചത്.
നവരാത്രി ആഘോഷങ്ങൾക്ക് സുരക്ഷ ഒരുക്കാനായി നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥരായിരുന്നു അക്രമികളെ പിടികൂടിയതെന്ന് ആശിഷ് ഭാട്ടിയ പറഞ്ഞു. അവർ പ്രദേശവാസികൾ അല്ല. മർദ്ദിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ കെട്ടിയിട്ട് മർദ്ദിക്കാനിടയാക്കിയ സാഹചര്യം പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്തി ഖേഡ ജില്ലയിൽ ആയിരുന്നു ഗർബ നൃത്തത്തിനിടെ മതതീവ്രവാദികൾ കല്ലെറിഞ്ഞത്. തുടർന്ന് ഇവരെ പിടികൂടി കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. ഹിന്ദു സംഘടനാ പ്രവർത്തകർ ആക്രമിച്ചു എന്ന തരത്തിലായിരുന്നു ഇതിന്റെ വീഡിയോയും വാർത്തകളും പ്രചരിച്ചിരുന്നത്. മഫ്തിയിൽ ആയിരുന്നു പോലീസ് ഉദ്യോഗസ്ഥർ ആഘോഷ പരിപാടിയ്‌ക്കായി എത്തിയത്. ഇതാണ് ആളുകളിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയത്. സംഭവത്തെ വളച്ചൊടിച്ച് വർഗ്ഗീയത പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു പോലീസിന്റെ വെളിപ്പെടുത്തൽ.
Comments