മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ ഒപ്പിട്ടത് മുതൽ കഷ്ടകാലം പിന്തുടരുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ. പോർച്ചുഗൽ മുൻനിര പോരാളിയായ താരത്തിന് ഈ സസീസണിൽ ഫോം തിരിച്ചു പിടിക്കാൻ കഴിയാതെ പ്രിയപ്പെട്ട ആരാധകരെ നിരാശയിലാഴ്‌ത്തിയിരിക്കുകയാണ്. റയൽ മാഡ്രിഡിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരം തന്റെ പഴയ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ച് വന്നെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞിട്ടില്ല.
37കാരനായ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ ഒപ്പിട്ടത് തന്റെ കരിയറിൽ എടുത്ത ഏറ്റവും തെറ്റായ തീരുമാനമായിരുന്നു എന്ന് പ്രമുഖ മാദ്ധ്യമങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതുവരെയായിട്ടും മികച്ച ക്ലബ്ബിനെ തിരഞ്ഞെടുക്കാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല. ഒരു പക്ഷെ കാരാർ കാലാവധി തീരുന്നത് വരെ മാഞ്ചസ്റ്ററിൽ തുടരാനായിരിക്കും താരത്തിന്റെ നീക്കം എന്നും ഫുട്‌ബോൾ ലോകം വിലയിരുത്തുന്നു.
പുതിയ സീസണിലെ ചാമ്പ്യൻസ് ലീഗിൽ യോഗ്യത നേടാത്തതിനെ തുടർന്ന് റൊണാൾഡോ കടുത്ത സമ്മർദം നേരിടുകയാണെന്നാണ് വൃത്തങ്ങൾ പറയുന്നത്. വരുന്ന സമ്മർ സീസണിൽ മാഞ്ചസ്റ്ററിൽ നിന്നും വിടപറയാനുള്ള തീരുമാനത്തെ കുറിച്ച് താരം അഭിപ്രായം പറഞ്ഞിരുന്നു. ടീമിൽ മികച്ച കളിക്കാരുടെ അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോൾ മാത്രമേ മാഞ്ചസ്റ്ററിന് വേണ്ടി നേടിയുള്ളു. കൂടാതെ കോച്ച് എറിക്ടെൻ ഹാഗിന്റെ പ്ലെയിംഗ് ഇലവനിൽ ഇടം നേടാൻ അദ്ദേഹത്തിന് സാധിച്ചില്ല. യൂറോപ്പ ലീഗിൽ ഒമോണിയ എഫ്‌സിക്കെതിരായ 3-2 എന്ന സ്കോർ നിലയിൽ മാഞ്ചസ്റ്റർ വിജയിച്ചിരുന്നു. മികച്ച അവസരം ലഭിച്ചെങ്കിലും റൊണാൾഡോയ്‌ക്ക് ഗോൾ നേടാൻ സാധിക്കാത്തത് താരത്തെ സമ്മർദ്ദത്തിലാക്കിയതായാണ് മാദ്ധ്യമ റിപ്പോർട്ട്.
Comments