റാഞ്ചി: മധ്യനിരയിൽ 129 റൺസിന്റെ കൂട്ടുകെട്ടിന്റെ ബലത്തിൽ മുന്നേറിയ ദക്ഷിണാഫ്രിക്കയെ ഏഴുവിക്കറ്റിന് 278ലൊതുക്കി ഇന്ത്യ. അവസാന ഓവറുകളിൽ റണ്ണൊഴുക്ക് തടഞ്ഞും വിക്കറ്റ് വീഴ്‌ത്തിയും സിറാജ് നടത്തിയ മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ത്യയ്‌ക്ക് ഗുണമായത്. അവസാന അഞ്ച് ഓവറിൽ 22 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയ്‌ക്ക് എടുക്കാനായത്. അവസാന ഓവറുകളിലെ കൂറ്റനടികളെ ഒരുപരിധി വരെ തടയുന്നതിൽ ഷാർദ്ദൂൽ ഠാക്കൂറും വിജയിച്ചു.
മദ്ധ്യനിരയിൽ മാർകറാം(79) ഹെൻഡ്രിക്‌സ്(74) എന്നിവരുടെ പ്രകടനമാണ് ദക്ഷിണാഫ്രി ക്കയെ 200 കടത്തിയത്. സ്‌കോർ 215 ലെത്തിയപ്പോഴാണ് രണ്ടുപേരും പുറത്തായത്. പിന്നീട് മില്ലർക്ക് (35)പ്രതീക്ഷിച്ച പോലെ കൂറ്റനടികൾ നടത്താനാ കാതിരുന്നതും പാർനെല്ലും(15) കേശവ് മഹാരാജിന്(5) ബാറ്റിംഗിൽ തിളങ്ങാതിരുന്നതും ദക്ഷിണാഫ്രിക്കയുടെ റൺനിര ക്കിനെ കാര്യമായി ബാധിച്ചു.
ഇന്ത്യയ്‌ക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി മികച്ച പ്രകടനം പുറത്തെടുത്തു. വാഷിംഗ്ടൺ സുന്ദർ, ഷഹ്ബാസ് അഹമ്മദ്, കുൽദീപ് യാദവ്, ഷാർദ്ദൂൽ ഠാക്കൂർ എന്നിവർ ഒരോ വിക്കറ്റുവീതം വീഴ്‌ത്തി.
Comments