റാഞ്ചി : ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിജയലക്ഷ്യമായ 279ലേയ്‌ക്ക് ഇന്ത്യ പൊരുതുന്നു. 17 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 84 റൺസാണ് ടീം ഇന്ത്യ നേടിയിരിക്കുന്നത്. 19 റൺസു മായി ഇഷൻ കിഷനും 22 റൺസുമായി ശ്രേയസ്സ് അയ്യരുമാണ് ക്രീസിൽ.
ആദ്യ പത്തോവറിൽ ഇന്ത്യയുടെ രണ്ട് മുൻനിര വിക്കറ്റുകൾ വീഴ്‌ത്തുന്നതിൽ ദക്ഷിണാ ഫ്രിക്കൻ നിര വിജയിച്ചു. രണ്ടാം മത്സരത്തിലും സ്‌കോർ ചെയ്യാനാകാതെ വിഷമിച്ച നായകൻ ശിഖർ ധവാൻ തുടർച്ചയായി രണ്ടാമതും പാർനലിന്റെ പന്തിൽ ക്ലീൻബൗൾഡായി 13 റൺസിലാണ് മടങ്ങിയത്. മികച്ച രീതിയിൽ ബാറ്റ് ചെയ്യവേ സ്വന്തം പന്തിൽ റബാഡ തന്നെ പിടിച്ചാണ് ഗില്ല്(28) പുറത്തായത്. തുടർന്നെത്തിയ ഇഷൻ കിഷൻ താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും ശ്രേയസ്സ് അയ്യർക്ക് പിന്തുണ നൽകി ബാറ്റ്‌ചെയ്യുകയാണ്.
ബൗളിംഗിൽ ഇന്ത്യൻ മുൻനിരയുടെ കുറവുകൾ കൃത്യമായി മനസ്സിലാക്കി പന്തെറിയു ന്നതിൽ പാർനൽ വീണ്ടും വിജയിച്ചു. റബാഡുടെ തന്ത്രവും ഫലം കണ്ടു. പതിവിന് വിപരീത മായി സ്പിന്നറായ ബോൺ ഫോർച്യൂണാണ് ദക്ഷിണാഫ്രിക്കയ്‌ക്കായി ആദ്യ ഓവർ പന്തെറി ഞ്ഞത്.















