തിരുവനന്തപുരം : തിരുവനന്തപുരത്ത് കോടികൾ മുടക്കി നിർമ്മിച്ച റോഡ് ദിവസങ്ങൾക്കകം പൂർണമായും തകർന്ന നിലയിൽ. കാട്ടാക്കട-നെയ്യാർ ഡാം റോഡാണ് തകർന്നത്. റോഡിൽ ഒരാൾക്ക് ഇറങ്ങാൻ പാകത്തിന് വലിയ കുഴിയുണ്ട്.
വർഷങ്ങളായി ഇത് പൊളിഞ്ഞ് കിടക്കുന്ന അവസ്ഥയിലാണ്. പൈപ്പ് ലൈനിന് വേണ്ടി റോഡ് വെട്ടിപ്പൊളിച്ചിരുന്നു. എന്നാൽ ഇത് പരിശോധിക്കാതെ പൊതുമരാമത്ത് വകുപ്പ് ഇത് അശാസ്ത്രീയമായി മൂടുകയായിരുന്നു. തുടർന്ന് ടാറിംഗും നടത്തി. ഇതാണ് റോഡിൽ വലിയ ഗർത്തം രൂപപ്പെടാൻ കാരണമായത് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നടുറോഡിലെ കുഴിയുടെയും അപകടങ്ങളുടെയും പേരിൽ പൊതുമരാമത്ത് വകുപ്പിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
ആഴ്ചകൾക്ക് മുൻപ് റോഡ് ടാർ ചെയതെങ്കിലും വീണ്ടും തകരുകയായിരുന്നു. ഒരാൾക്ക് ഇറങ്ങി നിൽക്കാവുന്ന തരത്തിൽ വ്യാസമുള്ള ഗർത്തമാണിത്. റോഡിലൂടെ പോകുന്ന വാഹനങ്ങൾ ഇതിൽ വീണ് അപകടം സംഭവിക്കുമോ എന്ന പേടിയിലാണ് നാട്ടുകാർ.
Comments