ന്യൂഡൽഹി: ഹിന്ദു വിരുദ്ധ പരാമർശം നടത്തിയതിന് പിന്നാലെ രാജി വെച്ച ആംആദ്മി മുൻ മന്ത്രി രാജേന്ദ്ര പാൽ ഗൗതമിനെ നാളെ പോലീസ് ചോദ്യം ചെയ്യും. ഡൽഹിയിലെ അംബേദ്കർ ഭവനിൽ നടന്ന കൂട്ട മതപരിവർത്തന ചടങ്ങിലാണ് മുൻ മന്ത്രി ഹിന്ദു വിരുദ്ധ പരാമർശം നടത്തിയത്.
ബിജെപിയുടെ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് രാജി വെയ്ക്കാൻ മന്ത്രി തയ്യറായത്. മതപരിവർത്തന ചടങ്ങിന്റെ ഇടനിലക്കാരൻ മാത്രമാണ് രാജിവെച്ച മന്ത്രിയെന്നും സംഭവത്തിന്റെ സൂത്രധാരൻ കേജ്രിവാളാണെന്നും എംപി മനോജ് തിവാരി വ്യക്തമാക്കിയിരുന്നു.
ഹിന്ദു ദൈവങ്ങളെ ഒരിക്കലും ആരാധിക്കരുതെന്നും ഹിന്ദു ദൈവങ്ങളിൽ വിശ്വാസമില്ലെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞിരുന്നു. ബ്രഹ്മാവിലും വിഷ്ണുവിലും മഹേശ്വരനിലും രാമനിലും കൃഷ്ണനിലും തനിക്ക് വിശ്വാസമില്ലെന്നും ആരാധിക്കില്ലെന്നുമാണ് രാജേന്ദ്ര പാൽ ഗൗതം പറഞ്ഞത്. ദൈവം വലിയവനാണെന്ന ചിന്ത പാടില്ലെന്നും ആരാധിക്കേണ്ടതില്ലെന്നുമാണ് 10,000-ത്തോളം പേർ പങ്കെടുത്ത ചടങ്ങിൽ അദ്ദേഹം പറഞ്ഞത്.
Comments