കൊൽക്കത്ത: ദുർഗാപൂജാ പന്തലുകൾക്ക് നേരെ ആക്രമണം അഴിച്ച് വിട്ട് മതമൗലികവാദികൾ. പശ്ചിമബംഗാളിലെ മോമിൻപോരിലാണ് സംഭവം. നബിദിനാഘോഷത്തിന് മുന്നോടിയായിട്ടാണ് ഇസ്ലാമിസ്റ്റുകൾ ദുർഗാപൂജാ പന്തലുകൾ തകർത്തത്. മുസ്ലീം ആധിപത്യമുള്ള മോമിൻപൂരിലെ ദുർഗാ പൂജ പന്തലുകൾ തകർക്കുകയും, പൂജയിൽ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്ന ദളിത് ഹിന്ദുക്കളെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു. നിരവധി ഇസ്ലാമിസ്റ്റുകൾക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
നബിദിനത്തിനോടനുബന്ധിച്ച് ദുർഗാ പൂജ പന്തൽ നീക്കം ചെയ്യാൻ മതമൗലികവാദികൾ സമ്മർദ്ദം ചെലുത്തി. പൂജചടങ്ങുകൾ പൂർത്തീകരിക്കേണ്ടതുണ്ടെന്ന് പറഞ്ഞപ്പോൾ പിന്നെ ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെ ഇസ്ലാമിസ്റ്റുകൾ കൂട്ടമായെത്തി പന്തൽ ഭാഗികമായി തകർക്കുകയും ഭക്തർക്ക് നേരെ കല്ലെറിയുകയുമായിരുന്നു.
തുടർന്ന് പോലീസിൽ ദുർഗാ പൂജ കമ്മറ്റിക്കെതിരെ വ്യാജപരാതി നൽകുകയായിരുന്നുവെന്നാണ് വിവരം.പൂജപന്തൽ തകർക്കുന്നത് തടയാൻ ശ്രമിച്ച ഹിന്ദുക്കളെ ആക്രമിച്ച മതമൗലികവാദികൾ ഒളിവിൽ പോയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കണ്ണടയ്‌ക്കുകയാണെന്ന് ഗ്രാമവാസികൾ ആരോപിച്ചു.














