വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥർക്കൊപ്പം പത്തു ദിവസത്തെ ഒമാൻ – യുഎസ് ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഡൽഹിക്ക് മടങ്ങി കേന്ദ്രമന്ത്രി വി. മുരളീധരൻ. രണ്ടു ദിവസത്തിനിടെ ഒമാനിൽ 20 പരിപാടികളാണ് അദ്ദേഹം നിർവഹിച്ചത്.
ഔദ്യോഗിക സന്ദർശനത്തിനിടെ നിറവേറ്റിയ ഉത്തരവാദിത്തങ്ങൾ ഇതെല്ലാം..
*ഒമാൻ വിദേശകാര്യമന്ത്രിയുമായി ഇന്ത്യ – ഒമാൻ വാണിജ്യ, വ്യാപാര ബന്ധമടക്കം വിവിധതലങ്ങളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ.
*വാർത്താ, വിവര കൈമാറ്റത്തിന് ഇന്ത്യ – ഒമാൻ സഹകരണ കരാർ ഒപ്പുവച്ചു.
* റുപെ ഡെബിറ്റ് കാർഡ് പുറത്തിറക്കുന്നതിന് സെൻട്രൽ ബാങ്ക് ഓഫ് ഒമാനും എൻപിസിഐയും തമ്മിൽ ധാരണപത്രത്തിൽ ഒപ്പിട്ടു.
* ഇന്ത്യൻ തൊഴിലാളികളുമായുള്ള കൂടിക്കാഴ്ച, വിമാന ടിക്കറ്റ് നിരക്കിനെക്കുറിച്ചുള്ളതടക്കം പ്രധാന പരാതികൾ കേട്ടു.
* ഇന്ത്യൻ എംബസിയുടെ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു
* ‘ആഫ്രിക്കയിലെ സമാധാനവും സുരക്ഷയും, ഭീകരവാദികളുടെ സാമ്പത്തിക സ്രോതസ് തടയൽ ‘ എന്ന വിഷയത്തിൽ ന്യൂയോർക്കിലെ യുഎൻ രക്ഷാസമിതിയിൽ ഇന്ത്യൻ നിലപാട് വ്യക്തമാക്കി സംസാരിച്ചു.
* ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭാ പ്രസിഡന്റ് ചാബാ കൊറോസിയുമായി കൂടിക്കാഴ്ച നടത്തി. അന്താരാഷ്‌ട്ര സമവായങ്ങളിൽ ഇന്ത്യൻ നിലപാട് അറിയിച്ചു.
*ഇന്ത്യ-യുഎൻഡിപി അഞ്ചാം വാർഷികാഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തി കൊറോണാനന്തര ലോകത്തെക്കുറിച്ചുള്ള ഇന്ത്യൻ കാഴ്ചപ്പാടുകൾ വ്യക്തമാക്കി.
* അറ്റ്‌ലാന്റയിൽ ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തി. അടുത്ത വർഷം നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് വിജയകരമാക്കാൻ പിന്തുണ അഭ്യർത്ഥിച്ചു.
Comments