പത്തനംതിട്ട: കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച ഇലന്തൂരിലെ ആഭിചാര കൊലയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്.നരഭോജികളായ മുഹമ്മദ് ഷാഫിയുടെയും ഭഗവൽ സിംഗിന്റെയും ലൈലയുടെയും ക്രൂരത വിവരിക്കുന്നതാണ് റിമാൻഡ് റിപ്പോർട്ട്. സമ്പത്തും ഉന്നതിയും ഉണ്ടാകുന്നതിനായി യാതൊരു ദയയുമില്ലാതെ ആഭിചാര കൊല നടത്തുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ചിറ്റൂരിൽ ലോട്ടറി കച്ചവടം നടത്തി വന്നിരുന്ന തമിഴ്‌നാട് സ്വദേശിനി പത്മയെ സെപ്തംബർ 26 ന് മുഹമ്മദ് ഷാഫി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അശ്ലീല ചിത്രത്തിൽ അഭിനയിച്ചാൽ പണം തരാണെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ പത്മയെ തന്റെ സ്‌കോർപിയോ കാറിൽ കയറ്റി കൊണ്ടുപോയത്. തുടർന്ന് ദമ്പതികളുടെ ഇലന്തൂരിലെ വീട്ടിലെത്തിക്കുകയായിരുന്നു. വീട്ടിലെത്തിയ പത്മ പ്രതികളോട് പണം ആവശ്യപ്പെടുകയും ഇവർ തമ്മിൽ തർക്കം ഉണ്ടാവുകയും ചെയ്തു.
തുടർന്ന് മൂവരും ചേർന്ന് ഒരു പ്ലാസ്റ്റിക് കയർ കൊണ്ട് പത്മയെ ശ്വാസം മുട്ടിച്ച് ബോധം കെടുത്തി മറ്റൊരു മുറിയിലെത്തിച്ചു. പിന്നാലെ ഷാഫി കത്തി ഉപയോഗിച്ച് പത്മയുടെ രഹസ്യഭാഗത്ത് കുത്തിയിറക്കിയ ശേഷം കഴുത്ത് അറുത്ത് കൊലപ്പെടുത്തി. പത്മ മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം, മൂന്ന് പേരും ചേർന്ന് പത്മയുടെ ശരീരഭാഗം വെട്ടുകത്തി ഉപയോഗിച്ച് 56 കഷ്ണങ്ങളാക്കി മാറ്റി. തെളിവുകൾ നശിപ്പിക്കുന്നതിനായി ബക്കറ്റുകളിലാക്കി മറവുചെയ്യുകയായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
പത്മയെ കൊലപ്പെടുത്തുന്നതിന് മാസങ്ങൾക്ക് മുൻപാണ് പ്രതികൾ ചേർന്ന് റോസ്ലിയെ കൊലപ്പെടുത്തിയത്. അശ്ലീല ചിത്രത്തിൽ അഭിനയിച്ചാൽ 10 ലക്ഷം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി ഇലന്തൂരിലെത്തിക്കുകയായിരുന്നു. നീലച്ചിത്രത്തിൽ അഭിനയിക്കാനെന്ന വ്യാജേന റോസ്ലിന്റെ കൈകാലുകൾ കെട്ടി കട്ടിലിൽ ബന്ധിച്ച് വായിൽ തുണി തിരുകി. പിന്നാലെ ലൈല റോസ്ലിന്റെ രഹസ്യഭാഗത്ത് കത്തി കുത്തിയിറക്കി കഴുത്ത് അറുത്ത് കൊല്ലുകയായിരുന്നു. തുടർന്ന് ഭഗവൽ, റോസ്ലിന്റെ മാറിടം അറുത്ത് മാറ്റി, പ്രതികൾ എല്ലാവരും ചേർന്ന് കൈകാലുകൾ അറുത്ത് മാറ്റി കഷ്ണങ്ങളാക്കി മറവു ചെയ്യുകയായിരുന്നു. കൊല നടത്താനായി പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തിയതായും മൃതദേഹം മറവുചെയ്ത സ്ഥലം പ്രതികൾ കാട്ടിത്തന്നതായും റിമാൻഡ് റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Comments