മത്സ്യ മേഖലയ്ക്ക് താങ്ങാകുന്ന പദ്ധതിയായ ‘പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന’യെപ്പറ്റി വിശദീകരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യത്തെ മത്സ്യമേഖലയിൽ സുസ്ഥിരവും ഉത്തരവാദിത്തപൂർണ്ണവുമായ വികസനത്തിലൂടെ നീലവിപ്ലവം കൊണ്ടുവരാനുദ്ദേശിച്ചാണ് ‘പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന’ക്ക്(പിഎംഎംഎസ്വൈ) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.
കേന്ദ്രപദ്ധതിയും കേന്ദ്രം സ്പോൺസർ ചെയ്യുന്ന പദ്ധതിയുമായി 20,050 കോടിയാണ് ഇതിന് ആകെ കണക്കാക്കുന്ന നിക്ഷേപം. കേന്ദ്ര വിഹിതം 9,407 കോടി രൂപ, സംസ്ഥാന വിഹിതം 4,880 കോടിരൂപ ഗുണഭോക്തൃ വിഹിതം 5,763 കോടിരൂപ എന്നതാണ് അനുപാതം. 2020-21 സാമ്പത്തിക വർഷം മുതൽ 2024-25 സാമ്പത്തിക വർഷം വരെ അഞ്ചു വർഷമാണ് പദ്ധതിയുടെ കാലാവധി.
കേന്ദ്ര പദ്ധതി, കേന്ദ്രം സ്പോൺസർ ചെയ്യുന്ന പദ്ധതി എന്നിങ്ങനെ പരസ്പര ബന്ധമുള്ള രണ്ടു പ്രത്യേക പദ്ധതികളായാണ് പിഎംഎംഎസ്വൈ നടപ്പാക്കുന്നത്. കേന്ദ്രം സ്പോൺസർ ചെയ്യുന്ന പദ്ധതി ഗുണഭോക്തൃരഹിത അടിസ്ഥാനത്തിലും ഗുണഭോക്തൃ അടിസ്ഥാനത്തിലുമുള്ള വെവ്വേറെ പദ്ധതികളായി വേർതിരിച്ചിട്ടുണ്ട്. ഉത്പാദന- ഉത്പാദനക്ഷമതാ വർദ്ധന, അടിസ്ഥാനസൗകര്യവും വിളവെടുപ്പാനന്തര പ്രവൃത്തിയും, മത്സ്യബന്ധന പ്രവൃത്തിയും വ്യവസ്ഥാ ചട്ടക്കൂടും എന്നിങ്ങനെ മൂന്നു ഹെഡ്ഡുകളിലായാണ് ഇത് നടപ്പില്ലാക്കുന്നത്.
പിഎംഎംഎസ്വൈ-യുടെ ലക്ഷ്യം എന്താണ്?
- 2024-25 അവസാനത്തോടെ മത്സ്യ ഉൽപ്പാദനം 70 ലക്ഷം ടൺ അധികമായി ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി ആരംഭിക്കുന്നത്.
- ഫിഷറീസ് കയറ്റുമതി ബിസിനസുമായി ബന്ധമുള്ളവർക്ക് 2024-25 അവസാനത്തോടെ 1,00,000 കോടി രൂപ വരുമാനം ലഭിക്കും.
- മത്സ്യകർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും വരുമാനം ഇരട്ടിയാക്കുന്നതും ഈ മേഖലയ്ക്ക് ഉത്തേജനം നൽകും.
- ഇത് കർഷകരുടെ വിളവെടുപ്പിനു ശേഷമുള്ള നഷ്ടം 20% ൽ നിന്ന് 25% ആയി 10% ആയി കുറയ്ക്കുന്നു.
- പ്രത്യക്ഷമായോ പരോക്ഷമായോ 55 ലക്ഷം അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാനപ്പെട്ട പ്രത്യേകത.
Comments