പത്തനംതിട്ട: ആഭിചാര കൊലയുടെ ഞെട്ടൽ മാറുന്നതിന് മുൻപ് പത്തനംതിട്ട മലയാലപ്പുഴയിൽ കുട്ടിയെ ഉപയോഗിച്ച് പരസ്യമായി ദുർമന്ത്രവാദം. കുട്ടി കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വാസന്തിമഠം എന്ന സ്ഥാപനം നാട്ടുകാർ തല്ലി തകർത്തു.
സംഭവത്തിൽ മന്ത്രവാദിയെയും ഭർത്താവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ദേവകി എന്ന മന്ത്രവാദിനിയുടെ നേതൃത്വത്തിലാണ് സ്ഥാപനത്തിൽ ദുർമന്ത്രവാദം ചെയ്തിരുന്നത്.
ഇവരോടൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഒളിവിൽ പോയി. മുൻ ഭർത്താവും സഹായിയുമാണ് മുങ്ങിയത്. ബിജെപിയുൾപ്പടെയുള്ള രാഷ്‌ട്രീയ പാർട്ടികൾ പ്രദേശത്ത് പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് പോലീസെത്തി മന്ത്രവാദിനിയെ കസ്റ്റഡിയിലെടുത്തത്.
മന്ത്രവാദിനിയെയും സംഘത്തിനയെും എതിർക്കുന്നവരെയല്ലാം ഭീഷണിപ്പെടുത്തുകയും വീടിന് മുന്നിൽ പൂവിടുകയും ചെയ്യാറുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.നാൽപ്പത്തിയൊന്നാം ദിവസം മരിച്ചുപോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാർ പറഞ്ഞു. നാട്ടുകാരെ ഭീഷണിപ്പെടുത്താൻ ഗുണ്ടകളെ ഉപയോഗിക്കാറാണ് പതിവ്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടും അന്വേഷണത്തിന് വരുമ്പോൾ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയാണെന്നാണ് വിവരം.
Comments