പത്തനംതിട്ട : ആഭിചാര കൊലപാതക കേസിലെ പ്രതികളിൽ ഒരാളായ ലൈല അന്ധവിശ്വാസിയായിരുന്നു എന്ന് സഹോദരൻ. ഇക്കാരണത്താലാണ് താനും ലൈലയുമായി അകന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വർഷം മുൻപാണ് അമ്മ മരിക്കുന്നത്. അമ്മയുടെ സഞ്ചയനത്തിന് ശേഷം ലൈല ഫോണിൽ വിളിച്ചിരുന്നു. ദോഷങ്ങൾ കാരണമാണ് അമ്മ മരിച്ചത്. അതിനാൽ പരിഹാര കർമ്മങ്ങൾ ചെയ്യണം . ഇല്ലെങ്കിൽ അഞ്ച് മരണം കൂടി സംഭവിക്കും എന്നുമായിരുന്നു ലൈല പറഞ്ഞത്. എന്നാൽ ഇതിൽ ഒന്നും വിശ്വാസം ഇല്ല എന്ന് താൻ പറഞ്ഞിരുന്നു.
ഇതിന് ശേഷം തന്റെ എതിർപ്പ് വകവയ്‌ക്കാതെ ലൈലയും മകനും ഭർത്താവും, തന്റെ ജേഷ്ഠനും ചേർന്ന് പൂജ നടത്തിയിരുന്നു. പിന്നാലെയാണ് താനുമായി ലൈല മിണ്ടാതെയായത്. ഭഗവൽ സിംഗും അന്ധവിശ്വാസിയായിരുന്നു. നടന്നിരിക്കുന്നത് വിശ്വസിക്കാൻ സാധിക്കുന്നില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കണം. അന്വേഷണം നല്ല രീതിയിൽ നടക്കണമെന്നും സഹോദരൻ പറഞ്ഞു.
ഇതിനിടെ ആഭിചാര കൊലയ്‌ക്കായി സ്ത്രീകളെ എത്തിച്ച ഷാഫി സ്ഥിരം മദ്യപാനിയും പ്രശ്നക്കാരനുമായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് ഭാര്യ നസീബ രംഗത്തെത്തിയിരുന്നു. കൊല്ലപ്പെട്ട രണ്ട് സ്ത്രീകളെയും അറിയാം. ഇവർ എറണാകുളം സൗത്തിൽ സ്ഥിരമായി ലോട്ടറി വിൽക്കുന്നവരാണ്. ഹോട്ടലിൽ സ്ഥിരമായി വരാറുണ്ട്. കാണാതായി എന്ന് പറയുന്ന ദിവസം പത്മ ഹോട്ടലിൽ വന്നിരുന്നുവെന്നും നബീസ പറഞ്ഞു.ഷാഫിക്ക് വലിയ സാമ്പത്തിക പിൻബലം ഉണ്ടെന്ന് പറയുന്നത് തെറ്റാണ്. സ്വന്തമായി ഭർത്താവിന് ബാങ്ക് അക്കൗണ്ട് പോലും ഇല്ല. തന്റെ ഫേസ്ബുക്ക് ബുക്ക് ഉപയോഗിച്ചത് ഷാഫിയാണെന്നും നബീസ വ്യക്തമാക്കിയിരുന്നു.
Comments