പത്തനംതിട്ട: കേരളത്തെ നടുക്കിയ ആഭിചാര കൊലയിലെ രണ്ടും മൂന്നും പ്രതികളായ ദമ്പതിമാരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഭഗവൽ സിംഗ് ബ്രാഞ്ച് കമ്മറ്റി അംഗമായിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഭഗവൽ സിംഗ് പാർട്ടിയിലെ തീവ്രനിലപാടുകാരനായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പ്രദീപ് കുമാർ.
സിപിഎം പ്രവർത്തകനും സംഘാടകനുമായ കെവി ഭഗവൽ സിംഗ് ഇടക്കാലത്തു താൽക്കാലിക ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. നിലവിൽ ഇയാൾ ലോക്കൽ കമ്മറ്റി അംഗവും കെഎസ്‌കെടിയു പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമാണ്. പാർട്ടിയിലെ തീവ്രനിലപാടുകാരനായ സിംഗ് എല്ലാ തിരഞ്ഞെടുപ്പകളിലും 142 ബൂത്തിലെ എൽഡിഎഫ് ഏജൻറുമായിരുന്നു.
ഭാര്യ ലൈലയും പാർട്ടി പ്രവർത്തകയായിരുന്നു. കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചപ്പോൾ സിപിഎം നടത്തിയ അനുശോചന ജാഥയുടെ മുൻനിരയിൽ ലൈലയുണ്ടായിരുന്നുവെന്നും പ്രദീപ് കുമാർ പറയുന്നു
പാരമ്പര്യ വൈദ്യത്തിന്റെ മറവിൽ നേരത്തേ വ്യാജവാറ്റ് നടത്തിയിരുന്നുവെന്ന് ആക്ഷേപമുണ്ട്. ലഹരിക്ക് അടിമയായതോടെ നാട്ടുകാർ മുൻകൈ എടുത്തു ലഹരി വിമുക്ത കേന്ദ്രത്തിൽ എത്തിച്ച് ചികിത്സിച്ചു. ഇതിന് ശേഷമാണ് ലൈലയെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നുവെന്ന് പ്രദീപ് കൂട്ടിച്ചേർത്തു.
Comments