പാട്‌ന: കമ്യൂണിസ്റ്റ് ഭീകരരുടെ സ്‌ഫോടകവസ്തു നിർമ്മാണ യൂണിറ്റ് തകർത്ത് സുരക്ഷാ സേന. ബിഹാറിലെ ചകർബന്ധ വനത്തിനുള്ളിലെ ഗുഹയിൽ നിർമ്മിച്ച യൂണിറ്റാണ് തകർത്തത്. സിആർപിഫും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഐഇഡി നിർമ്മാണ യൂണിറ്റ് തകർത്തതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
1,000-ത്തോളം ഡിറ്റണേറ്ററുകൾ, സായുധ സേനയിൽ നിന്ന് കൊള്ളയടിച്ച സെൽഫ് ലോഡിംഗ് റൈഫിൾ (എസ്എൽആർ), സാധാരണ റൈഫിൾ, വെടിമരുന്ന് ശേഖരം,പ്രഷർ ഐഇഡികൾ, ജനറേറ്റർ സെറ്റ്, ഗ്യാസ് സിലിണ്ടർ, വെൽഡിംഗ് മെഷീൻ എന്നിവയാണ് സൈന്യം പിടിച്ചെടുത്തത്. കട്ടറുകൾ, ഇരുമ്പ് പൈപ്പുകൾ, ഐഇഡികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
എൺപത് കിലോ ഭാരമുള്ള സ്റ്റീൽ പെട്ടിയും അന്വേഷണസംഘം സ്ഥലത്ത് നിന്നും കണ്ടെടുത്തു. പെട്ടിക്കുള്ളിലുണ്ടായിരുന്ന വസ്തുക്കളുമായി കമ്യൂണിസ്റ്റ് ഭീകരർ രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ 20 ലക്ഷത്തോളം രൂപ അടങ്ങിയ പെട്ടി അന്വേഷണ സം
Comments