അഹമ്മദാബാദ്: ഗുജറാത്ത് ആം ആദ്മി പാർട്ടി അദ്ധ്യക്ഷൻ ഗോപാൽ ഇറ്റാലിയക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും മൂന്ന് മണിക്കൂറിനുള്ളിൽ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗോപാൽ ഇറ്റാലിയ പ്രധാനമന്ത്രിയുടെ അമ്മ ഹീരാ ബായെ അധിക്ഷേപിക്കുന്ന വീഡിയോ പുറത്ത് വന്നത്. ഈ വീഡിയോ ട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു സ്മൃതി ഇറാനിയുടെ വിമർശനം. ഗുജറാത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കും ഗോപാൽ ഇറ്റാലിയക്കും ജനങ്ങൾ മറുപടി നൽകുമെന്ന് സ്മൃതി ഇറാനി പറഞ്ഞു.
അരവിന്ദ് കെജ്രിവാളിന്റെ ആശിർവാദത്തോടെയാണ് ഗോപാൽ ഇറ്റാലിയ ഇത്തരം മോശം പരാമർശങ്ങൾ നടത്തുന്നതെന്നും സ്മൃതി ഇറാനി വിമർശിച്ചു. ‘ അരവിന്ദ് കെജ്രിവാൾ.. ഇപ്പോൾ നിങ്ങളുടെ അനുഗ്രഹത്തോടെ ഗോപാൽ ഇറ്റാലിയ പ്രധാനമന്ത്രിയുടെ അമ്മ ഹീരാ ബായെ ആണ് അധിക്ഷേപിക്കുന്നത്. ഞാൻ ഇതിന് മറുപടി നൽകുന്നില്ല. ഗുജറാത്തിലെ ജനങ്ങൾ എത്രമാത്രം ഇതിൽ കുപിതരാണെന്ന് മനസിലാക്കി തരാനും ഞാൻ ആഗ്രഹിക്കുന്നില്ല. എന്തായാലും നിങ്ങളുടെ വിധി നിശ്ചയിക്കപ്പെട്ടു. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇതിന് മറുപടി നൽകുമെന്നും’ സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.
Arvind Kejriwal, gutter mouth Gopal Italia now abuses Hira Ba with your blessings. I profer no outrage, I don’t want to show how indignant Gujaratis are but know this you have been judged & your party shall be decimated electorally in Gujarat. Now the people will deliver justice. pic.twitter.com/Ljh9R1DamD
— Smriti Z Irani (@smritiirani) October 13, 2022
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയതിന് പിന്നാലെയാണ് ഇയാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. പ്രധാനമന്ത്രിക്കെതിരെ ജാതീയമായ പരാമർശങ്ങൾ നടത്തിയാണ് ഇറ്റാലിയ വിമർശിക്കുന്നത്. എന്നാൽ അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഇയാളെ വിട്ടയക്കുകയായിരുന്നു. ഇറ്റാലിയയുടെ മോചനത്തിൽ ഏറെ സന്തോഷിക്കുന്നുവെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തത്.
Comments