തൃശൂർ: പത്തനംതിട്ടയിലെ ആഭിചാര കൊലപാതകത്തിൽ സിപിഎം നേതാവ് ഭഗവൽ സിംഗിന്റെ പങ്കിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കാണുന്നവർക്കെല്ലാം മെമ്പർഷിപ്പ് കൊടുക്കുന്നതിന്റെ ദൂഷ്യഫലമാണ് പാർട്ടി നേരിടുന്നതെന്ന് ഗോവിന്ദൻ പറഞ്ഞു.
കമ്യൂണിസ്റ്റ് ആവണമെങ്കിൽ സാമാന്യ പ്രത്യശാസ്ത്ര ബോധം വേണം. വൈരുദ്ധ്യാത്മക ഭൗതിക വാദത്തെ കുറിച്ചും ബോധം വേണം. ചരിത്രം, പാർട്ടി പരിപാടി എന്നിവയെക്കുറിച്ചും സാമാന്യ ബോധം വേണമെന്നും ഗോവിന്ദൻ പറഞ്ഞു.
പ്രാഥമിക ധാരണയോടെ സംഘടനാ പ്രവൃത്തിയിലേർപ്പെടുമ്പോഴാണ് ഒരാൾ കമ്യൂണിസ്റ്റ് ആകാൻ തുടങ്ങുക. ഇപ്പോൾ വരുന്നവർ പ്രത്യയശാസ്ത്രത്തിന്റെ ഒരംശം പോലും ജീവിതത്തൽ പകർത്തുന്നില്ല. ശുദ്ധ അംബന്ധത്തിലേക്ക്, തെറ്റായ നിലപാടിലേക്ക് വഴുതി മാറുന്നു. എന്നിട്ട് നമ്മൾ കമ്യൂണിസ്റ്റ് മെമ്പറാണ് എന്ന് പേരുദോഷം കേൾക്കാനിടയാകുന്നുവെന്നും ഗോവിന്ദൻ ന്യായീകരിക്കുന്നു.
ഇരട്ടനരബലിക്കേസും ഭഗവൽ സിംഗിനെയും പരോക്ഷമായി പരാമർശിച്ചായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആത്മവിമർശനം. പാലക്കാട് സ്പിരിറ്റ് കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായതും പാർട്ടിക്ക് മാനക്കേടുണ്ടാക്കിയിരുന്നു
Comments