പത്തനംതിട്ട : ഇലന്തൂരിലെ ആഭിചാര കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന പുതിയ വിവരങ്ങളാണ് . പ്രതികൾ നേരത്തെയും ഇത്തരത്തിൽ ഇരകളെ തേടിയിട്ടുണ്ടെന്നാണ് സൂചന. രണ്ട് സ്ത്രീകൾക്ക് വേണ്ടിയാണ് ഇതിന് മുൻപും കെണിയൊരുക്കിയത്.
വീട്ടിൽ ജോലിക്കെത്തിയ സ്ത്രീയെ ഇരയാക്കാനായിരുന്നു ഇവരുടെ ശ്രമം. പത്തനംതിട്ടയിലെ ലോട്ടറി കച്ചവടക്കാരിയായിരുന്നു ആദ്യത്തെ ആൾ. എന്നാൽ കട്ടിലിൽ കെട്ടിയിടാൻ ശ്രമിക്കുന്നതിവിടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് പ്രതികൾ അടുത്ത ഇരകളുടെ അടുത്തേക്ക് പോയത്.
അതേസമയം പത്മയുടെയും റോസ്ലിയുടെയും ശരീരം വെട്ടിമുറിക്കാൻ വാങ്ങിയത് പുതിയ കത്തിയാണെന്ന് കണ്ടെത്തി. കത്തി വാങ്ങിയ കടയിലും അന്വേഷണ സംഘം പരിശോധന നടത്തും. വെട്ടിമുറിക്കാനായി ഉപയോഗിച്ച മരത്തടി കണ്ടെത്തിയിരുന്നു. വളരെ ശാസ്ത്രീയമായാണ് ശരീരം മുറിച്ചത്. മനുഷ്യ ശരീരത്തിന്റെ ഘടന മനസ്സിലാക്കിയായിരുന്നു എന്നും വിദഗ്ധർ പറയുന്നു.
അതേസമയം 10 കിലോഗ്രാം മനുഷ്യ മാംസം ഫ്രീസറിൽ സൂക്ഷിച്ചിരുന്നതായി പ്രതികൾ മൊഴി നൽകി. മനുഷ്യ മാംസം ഭക്ഷിച്ചെന്ന് ലൈല ഒഴികെ രണ്ടുപേരും സമ്മതിച്ചു. മുഖ്യപ്രതി ഷാഫിയുടെ വിരലടയാളവും സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഭഗവൽ സിംഗിന്റെ വീട്ടുവളപ്പിൽ കൂടുതൽ മൃതശരീരങ്ങൾ ഉണ്ടാവാൻ ഇടയില്ല എന്ന നിഗമനത്തിലാണ് പോലീസ്. അന്വേഷണം ഇന്നും തുടരും.
Comments