ബംഗളൂരു: കർണാടകയിൽ ഹിന്ദുക്കളെ കൂട്ടക്കുരുതി ചെയ്യുമെന്ന ജെഡിഎസ് നേതാവിന്റെ ഭീഷണി സന്ദേശം പുറത്ത്. മടിക്കേരി സിറ്റി കോർപ്പറേഷൻ അംഗം മുസ്തഫ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ബോംബ് സ്‌ഫോടനത്തിലൂടെ ഹിന്ദു വിഭാഗത്തെ ഇല്ലായ്മ ചെയ്യുമെന്നാണ് ഭീഷണി.
മടിക്കേരി യിലെ വിവിധ ഭാഗങ്ങളിൽ ബോംബുവെച്ച് മുഴുവൻ ഹിന്ദുക്കളെയും കൊലപ്പെടുത്തുമെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നു. അങ്ങനെ ഹിന്ദുക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയാൽ സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ ഹിന്ദു വിഭാഗങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരും. ആക്രമണത്തിനായി 50 പേരുള്ള സംഘം രൂപീകരിക്കണം. ഹിന്ദുക്കളെ ആക്രമിക്കുന്നതിന് പ്രതിഫലമായി 50,000 മുതൽ ഒരു ലക്ഷം രൂപ വരെ നൽകാൻ ഒരുക്കമാണെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.
പെട്രോൾ ബോംബുകൾ ഉപയോഗിച്ച് മദിക്കേരി അഗ്നിക്കിരയാക്കണം. മുഴുവൻ നഗരവും ഇല്ലാതെയാകണം. അവരും നമ്മുടെ ആളുകളും മരിക്കട്ടെ. ബിജെപി ഭയക്കണം. അവർ ഇല്ലാതാകണം. അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവർ രണ്ടാമത് ഒന്ന് ആലോചിക്കണമെന്നും ശബ്ദ സന്ദേശത്തിലുണ്ട്.
ഈ ശബ്ദസന്ദേശം വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അബ്ദുള്ള എന്ന സുഹൃത്തിനോട് ആയിരുന്നു ഇത്തരത്തിൽ സംസാരിച്ചത് എന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments