ലയൺ : നിരീക്ഷക രാജ്യങ്ങളിലൊന്നായി തങ്ങളെ പരിഗണിക്കണമെന്ന തായ്വാന്റെ അപേക്ഷ ഇന്റർപോൾ വീണ്ടും തള്ളി. അന്താരാഷ്‌ട്ര പോലീസ് വിഭാഗത്തിന്റെ പൊതുസഭയിൽ നിരീക്ഷക രാജ്യപട്ടികയിൽ ഇടം നേടാനുള്ള തായ്‌വാന്റെ ശ്രമമാണ് വൈകുന്നത്. നിലവിൽ ചൈനയുടെ ഭൂവിഭാഗത്തിന്റെ ഭാഗമായിട്ടാണ് തായ്‌വാനെ 1984 പൊതുസഭ തീരുമാനിച്ചതെന്നതാണ് അപേക്ഷ തള്ളുന്നതിനുള്ള ന്യായമായി ഇന്റർപോൾ സെക്രട്ടറി ജറേൻ സ്റ്റോക് പറയുന്നത്.
ചൈനയുമായി കടുത്ത വിയോജിപ്പും അതിർത്തി പ്രശ്‌നവും സംഘർഷാവസ്ഥയും നിലനിൽക്കുന്നതിനാൽ പൊതുസഭയിൽ പങ്കെടുക്കാൻ സാധിക്കുക എന്നത് തായ്വാന് നിർണ്ണായകമാണ്. അന്താരാഷ്‌ട്ര കുറ്റകൃത്യങ്ങളിൽ തങ്ങളുടേതായ നിരീക്ഷണവും പ്രതികളെ കണ്ടെത്തിയാൽ കൈമാറുന്നതിനും നിലവിൽ തായ്വാന് സ്വയം തീരുമാനം എടുക്കാൻ സാധിക്കുന്നില്ല. ചൈനയുടെ മണ്ണിലെ കുറ്റകൃത്യങ്ങളെ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ മനസ്സിലാക്കാനുള്ള അവസരവും തായ്‌വാന് ലഭിക്കുന്നില്ലെന്നതും തടസ്സമാണ്.
ഇതിന് മുമ്പ് 2018 ഒക്ടോബറിലാണ് തായ്വാൻ അപേക്ഷ നൽകിയത്. തായ്വാൻ നൽകുന്ന അപേക്ഷകളെ ചൈനയുടെ സ്വാധീനം മൂലമാണ് പരിഗണിക്കാത്തതെന്നാണ് സൂചന. ദുബായിലാണ് 2018ൽ സമ്മേളനം നടന്നത്. ഫ്രാൻസിലെ നഗരമായ ലയണിലാണ് ഇന്റർപോൾ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. സമ്മേളനത്തോടനുബന്ധിച്ച് ആഗോളതലത്തിലെ കുറ്റാന്വേ ഷണ രംഗത്തെ അത്യാധുനിക കാര്യങ്ങൾ മനസ്സിലാക്കാനുള്ള പരിശീലനം എല്ലാ പ്രതിനിധി കൾക്കും ലഭിക്കുമെന്നത് നിർണ്ണായകമാണ്. 1923 ലാണ് ഇന്റർപോൾ സ്ഥാപിതമായത്. നിലവിൽ 192 രാജ്യങ്ങൾ അംഗങ്ങളാണ്.
Comments