ന്യൂഡൽഹി : എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സൂപ്രീം കോടതി വീണ്ടും മാറ്റി. സമയപരിമിതി ഉള്ളതിനാൽ ആറ് ആഴ്ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കാനാണ് തീരുമാനം. ചീഫ് ജസ്റ്റfസ് യുയു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. 33 ാമത് തവണയാണ് കേസിൽ ഹർജികൾ പരിഗണിക്കാതെ സൂപ്രീം കോടതി മാറ്റുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ സെക്രട്ടറിയായിരുന്ന കെ.മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറിയായിരുന്ന എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയത് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ എത്തിയത്. മുഖ്യമന്ത്രി വിചാരണ നേരിടണമെന്നതാണ് ആവശ്യം. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉൾപ്പെടെ നാല് മുതിർന്ന അഭിഭാഷകരാണ് സിബിഐക്ക് വേണ്ടി ഹാജരാകുന്നത്.
ലാവ്ലിൻ കരാർ മൂലം കെഎസ്ഇബിക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. കൺസൾട്ടൻസി കരാർ സപ്ലൈ കരാറായി മാറ്റിയത് ലാവ്ലിൻ കമ്പനിക്കാണ് ഗുണമുണ്ടാക്കിയതെന്നും സിബിഐ അറിയിച്ചു.
Comments