ലണ്ടൻ: ബ്രിട്ടണിലെ അതിവിചിത്രമായ രാഷ്‌ട്രീയ അവസ്ഥയിൽ മൂന്ന് മാസത്തിനിടെ മൂന്നാമത്തെ പ്രധാനമന്ത്രിയെ കാണേണ്ട തരത്തിലേയ്‌ക്കാണ് കാര്യങ്ങൾ ചെന്നെത്തി യിരിക്കുന്നത്. 44 ദിവസം മാത്രമാണ് ലിസ് ട്രസ്സ് ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയിൽ ഇരുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു ദിവസമായി ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന വാക്കു തർക്കങ്ങൾ കയ്യാങ്കളി വരെ എത്തിയെന്നതും നാണക്കേടായി. ആരെയാണോ പുറത്താ ക്കിയത് ആ വ്യക്തി തിരികെ വരാനും സാദ്ധ്യതയുണ്ടെന്നതും രംഗം കൊഴുപ്പിക്കുകയാണ്. ബോറിസ് ജോൺസൻ, തന്നെ പുറത്താക്കിയവർക്ക് അടിതെറ്റുന്പോൾ വീണ്ടും ശക്തനാവുകയാണ്. എന്നാൽ തിരഞ്ഞെടുപ്പിൽ രണ്ടാമതായ ഋഷി സുനകിനും പെന്നി മോർഡാന്റിനും സാദ്ധ്യത വർദ്ധിക്കുന്നുമുണ്ട്.
കൺസർവേറ്റീവ് പാർട്ടി എംപിയുടെ രാജിയ്‌ക്ക് പിന്നാലെ ഇനി ആര് എന്ന ചോദ്യമാണ് ഉയരുന്നത്. ബ്രിട്ടണിലെ സാമ്പത്തിക കാര്യത്തിൽ ഋഷിസുനക്കിന് വൻകിട ധനിക രോടാണ് പ്രതിപത്തിയെന്ന പ്രചാരണമാണ് ലിസ് ട്രസ് അഴിച്ചുവിട്ടത്. ജയിച്ച ശേഷവും സാമ്പത്തിക കാര്യത്തിൽ ബ്രിട്ടീഷ് ജനതയ്‌ക്ക് ഗുണമുള്ള ഒന്നും ചെയ്യാൻ സാധിച്ചില്ല എന്ന് തുറന്നു പറഞ്ഞാണ് ലിസ് ട്രസ് രാജിവച്ചിരിക്കുന്നത്.
ഉറ്റ അനുയായികളായി കൂടെ നിന്നവരുമായി അഭിപ്രായ വ്യത്യാസവും നയപരമായ അകൽച്ചയും കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നത് ഒരു ലോകശക്തിക്ക് നാഥനില്ലാത്ത അവസ്ഥയിലേക്കാണെന്ന് നയതന്ത്രവിഗദഗ്ധർ വിലയിരുത്തുന്നു. സ്ഥാനമേറ്റ ശേഷം ലിസ് ട്രസ് പുറത്താക്കിയത് ഒരുകാലത്ത് തന്റെ ഉറ്റസുഹൃത്തായ ക്വാസി വാർട്ടംഗിനെ യായിരുന്നു. ധനകാര്യമന്ത്രി സ്ഥാനത്തേക്ക് ജെർമീ ഹണ്ടിനെയാണ് ട്രസ് നിയമിച്ചത്.
Comments