ആറാഴ്ചത്തെ അസ്വസ്ഥ ഭരണം ; ലിസ് ട്രസിന് വിനയായത് പാളയത്തിലെ പട
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആറാഴ്ചത്തെ അസ്വസ്ഥ ഭരണം ; ലിസ് ട്രസിന് വിനയായത് പാളയത്തിലെ പട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 06:57 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: രണ്ടു മാസം പോലും തികയ്‌ക്കാനാകാതെ ലിസ് ട്രസ് രാജിവെയ്‌ക്കേണ്ടി വന്ന സാഹചര്യം സ്വയം വരുത്തിവെച്ച ധൃതിപിടിച്ചുള്ള പരിഷ്‌ക്കാരങ്ങളെന്ന് സൂചന. ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും കുറവ് സമയം ഭരണത്തിലിരുന്ന പ്രധാനമന്ത്രി എന്ന ചീത്തപ്പേരും ലിസ് ട്രസ് സമ്പാദിച്ചു. ബ്രിട്ടന്റെ 15-ാമത് പ്രധാനമന്ത്രിയായാണ് എലിസബത്ത് രാജ്ഞി ലിസ് ട്രസിനെ ക്ഷണിച്ചത്.

സ്വജനപക്ഷപാതം കാണിച്ചുവെന്നും ഭരണസ്വാധീനം ദുരുപയോഗം ചെയ്തുവെന്നും ആരോപിച്ചതിനെ തുടർന്നാണ് ബോറിസ് ജോൺസന് സ്ഥാനം ഒഴിയേണ്ടിവന്നത്. തുടർന്നുള്ള തിരഞ്ഞെടുപ്പിലാണ് എട്ടുപേരിൽ നിന്ന് ജനപ്രീയതയുടെ അടിസ്ഥാനത്തിൽ മുൻ വിദേശകാര്യ മന്ത്രികൂടിയായ ലിസ് ട്രസ് ജയം ഉറപ്പിച്ചത്.

പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം ബ്രിട്ടീഷ് ചരിത്രം തന്നെ തിരുത്തിക്കുറിച്ച സംഭവങ്ങൾക്കും ലിസ് ട്രസ് സാക്ഷിയായി. രാജ്ഞി എലിസബത്തിൽ നിന്ന് ഔദ്യോഗി കമായി സ്ഥാനം സ്വീകരിക്കാനുള്ള യോഗമുണ്ടായി. എന്നാൽ അതേ രാജ്ഞിയുടെ ദേഹ വിയോഗത്തിലും പ്രധാനമന്ത്രി എന്ന നിലയിൽ സാക്ഷിയാകേണ്ടി വന്നതും യാദൃശ്ചികമായി.

ഭരണം ആരംഭിച്ചതോടെ ബോറിസ് ജോൺസൻ നടപ്പാക്കിയ പദ്ധതികളെ കണ്ണുംപൂട്ടി എതിർത്ത ലിസ് ട്രസ് അതിന് കൂട്ടുനിന്ന സകല ഉദ്യോഗസ്ഥരേയും തെറുപ്പിച്ചുകൊണ്ടാണ് തന്റെ വരവ് അറിയിച്ചത്. മിനി ബജറ്റ് അവതരിപ്പിച്ച ഉറ്റ അനുയായി ക്വാസി വാർട്ടെംഗിന്റെ നയങ്ങളോടാണ് ലിസ് ആദ്യം ഏറ്റുമുട്ടിയത്. ടാക്‌സ് കുറയ്‌ക്കുന്നതിന് മുൻഗണന നൽകിയ ബജറ്റിൽ ആ കുറവ് എങ്ങിനെ നികത്തുമെന്ന് പറയാത്തതുമായി ബന്ധപ്പെട്ട ചർച്ചയാണ് ക്വാസിയുടെ പുറത്തേക്കുള്ള പോക്കിന് വഴിതെളിച്ചത്.

ഡോളറിനെതിരെ പൗണ്ടിന്റെ തകർച്ചയും ലിസിനെ വെറിളി പിടിപ്പിച്ചു. മാർക്കറ്റ് തകർന്നതോടെ പെൻഷൻ ഫണ്ടിന്റെ സ്ഥിരതപോലും അപകടത്തിലായെന്നാണ് ലിസ് ആരോപിച്ചത്. മാദ്ധ്യമങ്ങൾക്ക് മുന്നിൽ നേതൃത്വ പാടവം പ്രകടിപ്പിക്കാനാകാതെ ലിസ് കുഴങ്ങി. എന്നാൽ സാമ്പത്തിക വാണിജ്യ കാര്യത്തിൽ ബ്രിട്ടന്റെ തകർച്ചയെക്കുറിച്ചുള്ള ലിസ്ട്രസിന്റെ നേതൃത്വത്തിലുള്ള ചർച്ചകൾ ഓരോ ദിവസവും കൂടെയുള്ളവരെപോലും സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നതിലേയ്‌ക്കാണ് കാര്യങ്ങൾ എത്തിച്ചത്.

രാജാധികാരം ഏറ്റ ചാൾസ് രാജകുമാരനുമായുള്ള കൂടിക്കാഴ്ച ആത്മവിശ്വാസം നൽകിയെങ്കിലും തനിക്കൊപ്പമുള്ളവരെ വിശ്വാസത്തിലെടുക്കാൻ ലിസ് ട്രസിനായില്ല. ഇതിനിടെയാണ് ഏറെ വിശ്വസ്തയായ ആഭ്യന്തര മന്ത്രി സുയേല ബ്രാവെർമാന്റെ രാജി സംഭവിച്ചത്. സുപ്രധാന രേഖ തന്റെ വ്യക്തിപരമായ ഇ-മെയിലിൽ നിന്നും ചില വകുപ്പുക ളിലേയ്‌ക്ക് അയച്ചുവെന്നതിൽ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു രാജി. എന്നാൽ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ ജനങ്ങൾക്ക് മുമ്പാകെ വെച്ച വാഗ്ദ്ദാനങ്ങൾ നടപ്പാക്കാൻ കാര്യമായ ഒരു നീക്കവും ലിസ് ട്രസ് നടത്തുന്നില്ലെന്ന പരാതിയും ബ്രാവേർമാൻ ഉന്നയിച്ചിരുന്നു.

Tags: UK PMliz tress
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies