ആറാഴ്ചത്തെ അസ്വസ്ഥ ഭരണം ; ലിസ് ട്രസിന് വിനയായത് പാളയത്തിലെ പട
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആറാഴ്ചത്തെ അസ്വസ്ഥ ഭരണം ; ലിസ് ട്രസിന് വിനയായത് പാളയത്തിലെ പട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 06:57 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: രണ്ടു മാസം പോലും തികയ്‌ക്കാനാകാതെ ലിസ് ട്രസ് രാജിവെയ്‌ക്കേണ്ടി വന്ന സാഹചര്യം സ്വയം വരുത്തിവെച്ച ധൃതിപിടിച്ചുള്ള പരിഷ്‌ക്കാരങ്ങളെന്ന് സൂചന. ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും കുറവ് സമയം ഭരണത്തിലിരുന്ന പ്രധാനമന്ത്രി എന്ന ചീത്തപ്പേരും ലിസ് ട്രസ് സമ്പാദിച്ചു. ബ്രിട്ടന്റെ 15-ാമത് പ്രധാനമന്ത്രിയായാണ് എലിസബത്ത് രാജ്ഞി ലിസ് ട്രസിനെ ക്ഷണിച്ചത്.

സ്വജനപക്ഷപാതം കാണിച്ചുവെന്നും ഭരണസ്വാധീനം ദുരുപയോഗം ചെയ്തുവെന്നും ആരോപിച്ചതിനെ തുടർന്നാണ് ബോറിസ് ജോൺസന് സ്ഥാനം ഒഴിയേണ്ടിവന്നത്. തുടർന്നുള്ള തിരഞ്ഞെടുപ്പിലാണ് എട്ടുപേരിൽ നിന്ന് ജനപ്രീയതയുടെ അടിസ്ഥാനത്തിൽ മുൻ വിദേശകാര്യ മന്ത്രികൂടിയായ ലിസ് ട്രസ് ജയം ഉറപ്പിച്ചത്.

പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം ബ്രിട്ടീഷ് ചരിത്രം തന്നെ തിരുത്തിക്കുറിച്ച സംഭവങ്ങൾക്കും ലിസ് ട്രസ് സാക്ഷിയായി. രാജ്ഞി എലിസബത്തിൽ നിന്ന് ഔദ്യോഗി കമായി സ്ഥാനം സ്വീകരിക്കാനുള്ള യോഗമുണ്ടായി. എന്നാൽ അതേ രാജ്ഞിയുടെ ദേഹ വിയോഗത്തിലും പ്രധാനമന്ത്രി എന്ന നിലയിൽ സാക്ഷിയാകേണ്ടി വന്നതും യാദൃശ്ചികമായി.

ഭരണം ആരംഭിച്ചതോടെ ബോറിസ് ജോൺസൻ നടപ്പാക്കിയ പദ്ധതികളെ കണ്ണുംപൂട്ടി എതിർത്ത ലിസ് ട്രസ് അതിന് കൂട്ടുനിന്ന സകല ഉദ്യോഗസ്ഥരേയും തെറുപ്പിച്ചുകൊണ്ടാണ് തന്റെ വരവ് അറിയിച്ചത്. മിനി ബജറ്റ് അവതരിപ്പിച്ച ഉറ്റ അനുയായി ക്വാസി വാർട്ടെംഗിന്റെ നയങ്ങളോടാണ് ലിസ് ആദ്യം ഏറ്റുമുട്ടിയത്. ടാക്‌സ് കുറയ്‌ക്കുന്നതിന് മുൻഗണന നൽകിയ ബജറ്റിൽ ആ കുറവ് എങ്ങിനെ നികത്തുമെന്ന് പറയാത്തതുമായി ബന്ധപ്പെട്ട ചർച്ചയാണ് ക്വാസിയുടെ പുറത്തേക്കുള്ള പോക്കിന് വഴിതെളിച്ചത്.

ഡോളറിനെതിരെ പൗണ്ടിന്റെ തകർച്ചയും ലിസിനെ വെറിളി പിടിപ്പിച്ചു. മാർക്കറ്റ് തകർന്നതോടെ പെൻഷൻ ഫണ്ടിന്റെ സ്ഥിരതപോലും അപകടത്തിലായെന്നാണ് ലിസ് ആരോപിച്ചത്. മാദ്ധ്യമങ്ങൾക്ക് മുന്നിൽ നേതൃത്വ പാടവം പ്രകടിപ്പിക്കാനാകാതെ ലിസ് കുഴങ്ങി. എന്നാൽ സാമ്പത്തിക വാണിജ്യ കാര്യത്തിൽ ബ്രിട്ടന്റെ തകർച്ചയെക്കുറിച്ചുള്ള ലിസ്ട്രസിന്റെ നേതൃത്വത്തിലുള്ള ചർച്ചകൾ ഓരോ ദിവസവും കൂടെയുള്ളവരെപോലും സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നതിലേയ്‌ക്കാണ് കാര്യങ്ങൾ എത്തിച്ചത്.

രാജാധികാരം ഏറ്റ ചാൾസ് രാജകുമാരനുമായുള്ള കൂടിക്കാഴ്ച ആത്മവിശ്വാസം നൽകിയെങ്കിലും തനിക്കൊപ്പമുള്ളവരെ വിശ്വാസത്തിലെടുക്കാൻ ലിസ് ട്രസിനായില്ല. ഇതിനിടെയാണ് ഏറെ വിശ്വസ്തയായ ആഭ്യന്തര മന്ത്രി സുയേല ബ്രാവെർമാന്റെ രാജി സംഭവിച്ചത്. സുപ്രധാന രേഖ തന്റെ വ്യക്തിപരമായ ഇ-മെയിലിൽ നിന്നും ചില വകുപ്പുക ളിലേയ്‌ക്ക് അയച്ചുവെന്നതിൽ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു രാജി. എന്നാൽ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ ജനങ്ങൾക്ക് മുമ്പാകെ വെച്ച വാഗ്ദ്ദാനങ്ങൾ നടപ്പാക്കാൻ കാര്യമായ ഒരു നീക്കവും ലിസ് ട്രസ് നടത്തുന്നില്ലെന്ന പരാതിയും ബ്രാവേർമാൻ ഉന്നയിച്ചിരുന്നു.

Tags: UK PMliz tress
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies