തിരുവനന്തപുരം:സിപിഎം നേതാക്കൾക്കെതിരെയുള്ള ആരോപണം ആവർത്തിച്ച് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നസുരേഷ്. ഒരു ഉദ്ഘാടന ചടങ്ങിൽ നിന്നാണ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പരിചയപ്പെടുന്നതെന്ന് സ്വപ്‌ന പറഞ്ഞു. പരിചയപ്പെട്ടതിന് പിന്നാലെ തന്റെ ഫോൺ നമ്പർ തപ്പിയെടുത്ത് ഓരോ ആവശ്യങ്ങളുമായി സമീപിച്ചെന്ന് സ്വപ്‌ന വെളിപ്പെടുത്തി.മകന് ജോലി വാങ്ങി നൽകണമെന്നായിരുന്നു മുൻമന്ത്രിയുടെ ആവശ്യമെന്ന് സ്വപ്‌ന പറയുന്നു. ജനം ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സ്വപ്‌നയുടെ ഈ നിർണ്ണായക വെളിപ്പെടുത്തൽ.
മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനും ആവശ്യങ്ങൾ നേടിയെടുക്കാനായി തന്റെ ഫോൺ നമ്പർ ആരിൽ നിന്നോ സംഘടിപ്പിച്ച് വിളിക്കുകയായിരുന്നു. ദുബായിൽ പോകാനായി വിസ ശരിയാക്കി നൽകണമെന്ന് ആവശ്യപ്പെട്ടു. ഔദ്യോഗിക വസതിയിലേക്ക് മദ്യസൽക്കാരത്തിന് ക്ഷണിച്ചിട്ടുണ്ടെന്നും ഗസൽ പാട്ടുകൾ കേൾപ്പിക്കാറുണ്ടെന്നും സ്വപ്‌ന പറയുന്നു.
മദ്യപിച്ച് കഴിഞ്ഞാൽ പന്ത്രണ്ട് മക്കളെ പെറ്റൊരമ്മേ, പോലുള്ള പാട്ട് പാടി ബുദ്ധിമുട്ടിക്കുമെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു.ഔദ്യോഗിക വസതിയിലേക്ക് എന്തെങ്കിലും പരിപാടിക്ക് തന്നെ ക്ഷണിച്ചാൽ പത്ത് മിനിറ്റ് മുൻപേ കൂടെയുളളവരെ കൂട്ടാതെ വരാൻ ആവശ്യപ്പെടുമായിരുന്നുവെന്നും സ്വപ്‌ന കുറ്റപ്പെടുത്തി.എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ മകനുമായി ചർച്ച നടത്തിയിരുന്നുവെന്നും ദുബായിൽ വെച്ച് പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സ്വപ്‌ന തുറന്നു പറഞ്ഞു.
കടകംപള്ളിയെപ്പോലുള്ളവരെ സ്ത്രീകളുള്ള വീട്ടിൽ കയറ്റാൻ കൊള്ളില്ലെന്ന് സ്വപ്‌ന വിമർശിച്ചു. ഇത്രയും സ്വാധീനമുള്ള തന്നോട് ഈ രീതിയിലാണ് പെരുമാറിയതെങ്കിൽ പാവപ്പെട്ട സ്ത്രീകളോടുള്ള ഇവരുടെ സമീപനമെന്തായിരിക്കുമെന്ന് സ്വപ്ന ചോദിച്ചു. ഫോണിലൂടെ പോലും അനാവശ്യ ശബ്ദങ്ങളുണ്ടാക്കി ലൈംഗികച്ചുവയോടെ സംസാരിക്കുന്ന ഇവർക്ക് അധികാരത്തിലിരിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് സ്വപ്‌ന ചോദിക്കുന്നു. കൊച്ചു കുട്ടികളെപ്പോലെ പിറകെ നടന്ന് ബുദ്ധിമുട്ടിക്കുമെന്നും കാര്യങ്ങൾ നേടിയെടുക്കാൻ വിശന്നുവലഞ്ഞ തെരുവുപട്ടികളെപ്പോലെ പിന്നാലെ കൂടുമെന്നും സംസ്‌കാരശൂന്യരാണെന്നും സ്വപ്‌ന പറയുന്നു സ്വപ്‌ന ആരോപിച്ചു.
Comments