ഹോബാർട്ട്: ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെതിരായ സൂപ്പർ 12 മത്സരത്തിൽ ശ്രീലങ്കയ്‌ക്ക് ഗംഭീര വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അയർലൻഡിനെ മികച്ച ബൗളിംഗിലൂടെ ശ്രീലങ്ക പിടിച്ചു കെട്ടി. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് എടുക്കാനേ അയർലൻഡിന് സാധിച്ചുള്ളൂ. അയർലൻഡ് ഉയർത്തിയ വിജയലക്ഷ്യം ഏഴ് ഓവറുകൾ ശേഷിക്കെ, ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ശ്രീലങ്ക മറികടന്നു.
വാനിന്ദു ഹസരാംഗ, മഹീഷ് തീക്ഷണ എന്നിവരുടെ മികച്ച ബൗളിംഗാണ് അയർലൻഡിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. ഇരുവരും 2 വിക്കറ്റ് വീതം വീഴ്‌ത്തി. 45 റൺസെടുത്ത ഹാരി ടെക്ടറാണ് അയർലൻഡിന്റെ ടോപ് സ്കോറർ.
ശ്രീലങ്കയ്‌ക്ക് വേണ്ടി ഓപ്പണിംഗ് ബാറ്റ്സ്മാൻ കുശാൽ മെൻഡിസ് അർദ്ധസെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. മെൻഡിസ് 43 പന്തിൽ 68 റൺസ് നേടി. ധനഞ്ജയ ഡിസിൽവ 25 പന്തിൽ 31 റൺസ് നേടിയപ്പോൾ, 22 പന്തിൽ 31 റൺസുമായി ചരിത് അസലാങ്കയും പുറത്താകാതെ നിന്നു.
Comments