മെൽബൺ: ഈർപ്പമുള്ള പിച്ചിലെ അസാമാന്യ സീമും ബൗൺസും മുതലെടുത്ത ഇന്ത്യൻ ബൗളർമാർ പാകിസ്താനെ വരിഞ്ഞ് മുറുക്കുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ പാകിസ്താൻ നായകൻ ബാബർ അസമിനെ പൂജ്യത്തിന് പുറത്താക്കി അർഷ്ദീപ് സിംഗ് ഇന്ത്യക്ക് തകർപ്പൻ തുടക്കം സമ്മാനിച്ചു. ആദ്യ ഓവർ എറിഞ്ഞ ഭുവനേശ്വർ കുമാർ, മുഹമ്മദ് റിസ്വാനെ നിർത്തി പൊരിച്ചപ്പോൾ, എക്സ്ട്രാ ഇനത്തിൽ കിട്ടിയ ഒരു റൺ മാത്രമായിരുന്നു പാകിസ്താന്റെ സമ്പാദ്യം. നിലവിൽ 3.3 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 15 റൺസ് എന്ന നിലയിലാണ് പാകിസ്താൻ.
നേരത്തേ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുത്തു. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ, പിച്ചിലെ ഈർപ്പം മുതലെടുക്കാൻ പേസർമാർക്ക് സാധിക്കും എന്ന രോഹിതിന്റെ നിഗമനം ശരിവെക്കും വിധമാണ് ഇന്ത്യൻ പേസർമാർ പന്തെറിയുന്നത്.
യുസ്വേന്ദ്ര ചാഹലിനും ഹർഷൽ പട്ടേലിനും പകരം രവിചന്ദ്രൻ അശ്വിനെയും മുഹമ്മദ് ഷമിയെയും ഇന്ത്യ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഴ ഭീഷണി ഉയർത്തിയിരുന്നുവെങ്കിലും, ആകാശം തെളിഞ്ഞതിന്റെ ആവേശത്തിലാണ് കാണികൾ.
Comments