പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലമേളയിലെ എ ബാച്ച് പള്ളിയോടങ്ങളുടെ മത്സരത്തിലെ വിജയികളുടെ ട്രോഫികൾ തിരിച്ചു വാങ്ങും. ഒന്നാം സ്ഥാനം കിട്ടിയ മല്ലപ്പുഴശ്ശേരിയുടെയും രണ്ടാം സ്ഥാനക്കാരായ കുറിയന്നൂരിന്റെയും ട്രോഫിയാണ് തിരിച്ചു വാങ്ങുക.
മല്ലപ്പുഴശ്ശേരി, കുറിയന്നൂർ, പുന്നന്തോട്ടം പള്ളിയോടങ്ങൾക്ക് രണ്ടു വർഷത്തേക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തുഴയാൻ പുറത്തുനിന്ന് കൂലിക്ക് ആളെ ഇറക്കി തുഴയിച്ചതിനാലാണ് നടപടി.എ ബാച്ച് ലൂസേഴ്സ് ഫൈനൽ ജേതാക്കളാണ് പുന്നംതോട്ടം.ആറന്മുള ശൈലിക്ക് വിരുദ്ധമായി തുഴച്ചിൽ നടത്തിയ പള്ളിയോടങ്ങൾക്കെതിരെ നേരത്തെ വിമർശനമുയർന്നിരുന്നു.
പള്ളിയോട സേവാ സംഘം എക്‌സിക്യൂട്ടീവ് അംഗം ശരത് പുന്നംതോട്ടത്തെയും ട്രഷറർ സഞ്ജീവ് കുമാറിനെയും രണ്ടുവർഷത്തേക്ക് വിലക്കാനും തീരുമാനിച്ചു.കഴിഞ്ഞ ദിവസം ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിന്റെ തീരുമാനം പൊതുയോഗം അംഗീകരിക്കുകയായിരുന്നു.മൂന്ന് പള്ളിയോട കരകളിൽ നിന്നുള്ള പ്രതിനിധികൾക്കും പൊതുയോഗത്തിൽ രൂക്ഷവിമർശനം നേരിടേണ്ടി വന്നു.
Comments