ഭുവനേശ്വർ: ഒഡീഷയിൽ വീണ്ടും ഭീതി പടർത്തി കമ്യൂണിസ്റ്റ് ഭീകരർ. യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി. കന്ദമൽ ജില്ലയിലെ ടിക്കർപാജു ഗ്രാമത്തിലായിരുന്നു സംഭവം.
ഗ്രാമവാസിയായ നീലകാന്ദയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. വാഹനങ്ങളിൽ എത്തിയ അക്രമി സംഘം വീട്ടിൽ അതിക്രമിച്ച് കയറി നീലകാന്ദയുടെ നേർക്ക് വെടിയുതിർക്കുകയായിരുന്നു. നീലകാന്ദയുടെ തലയ്ക്കാണ് വെടിയേറ്റിരുന്നത്. ഗുരുതരമായി പരിക്കേറ്റ നീലകാന്ദ തത്ക്ഷണം മരിക്കുകയായിരുന്നു.
കന്ദമൽ- കലഹന്ദി- ബൗദ്ധ്- നയാഗഡ് ഗ്രൂപ്പിലെ അംഗങ്ങളാണ് കൊലയ്ക്ക് പിന്നിൽ. ആക്രമണത്തിന്റെ ഉത്തരവാദിത്വം സംഘടന ഏറ്റെടുത്തിട്ടുണ്ട്. ഒഡീഷയിൽ കൂടുതൽപേരെ വധിക്കാൻ കമ്യൂണിസ്റ്റ് ഭീകരർ പദ്ധതിയിട്ടിട്ടുണ്ട്. ഇവരുടെ പേരുകൾ അടങ്ങിയ ലിസ്റ്റ് നീലകാന്ദയുടെ മൃതദേഹത്തിന് അടുത്ത് നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പോലീസ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Comments