കൊച്ചി: കടവന്ത്ര എളംകുളത്ത് കൊല്ലപ്പെട്ടത് നേപ്പാൾ സ്വദേശിനി ഭഗീരഥി ധാമി എന്ന് സ്ഥിരീകരണം. ലക്ഷ്മി എന്ന പേരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. യുവതിയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കൊലപാതകം ചെയ്തത് യുവതിയ്ക്കൊപ്പം താമസിച്ചിരുന്ന ഭർത്താവെന്ന് സംശയിക്കുന്ന ആളാണെന്നാണ് പ്രാഥമിക നിഗമനം. ഒപ്പം താമസിച്ചിരുന്ന റാം ബഹദൂറിനായി അന്വേഷണം പുരോഗമിക്കുകയാണ്.
നഗരത്തിലെ ഹെയർ ഫിക്സിംഗ് സ്ഥാപനത്തിലെ തൊഴിലാളിയാണ് ഇയാൾ. ദമ്പതികൾ എന്ന പേരിൽ വ്യാജ രേഖകളുമായാണ് ഇരുവരും എളംകുളം ഗിരിനഗറിൽ കഴിഞ്ഞിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഒളിവിൽ പോയ ബഹദൂറിനെ കണ്ടെത്തിയാൽ മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂവെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. വീട്ടിൽ നിന്ന് ദുർഗന്ധം വന്നതോടെയാണ് അയൽക്കാർ വിവരമറിയുന്നത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസിന്റെ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
Comments