കാബൂൾ : താലിബാൻ സ്ത്രീ വിവേചനം കോളേജുകളിൽ ശക്തമാകുന്നു. പഠിക്കാനെത്തുന്നവർ ബുർഖ ധരിക്കണമെന്ന ഫത്വയാണ് താലിബാൻ ഭീകര ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീകളെ തടയില്ലെന്നും പഠനത്തിനും ജോലിയ്ക്കും അവസരമുണ്ടെന്നും ആവർത്തിക്കുന്ന താലിബാൻ മതനിയമം കർശനമാക്കിയിരിക്കുകയാണ്.
വടക്ക് കിഴക്കൻ അഫ്ഗാൻ മേഖലയിലെ ബദാക്ഷാൻ സർവകലാശാലയാണ് വിദ്യാർത്ഥികളെ പുറത്താക്കിയത്. ബുർഖ കർശനമാക്കിയുള്ള നിർദ്ദേശം പാലിക്കാത്തവരെ ഇനി പ്രവേശിപ്പിക്കില്ലെന്നും സർവകലാശാല അധികൃതർ അറിയിച്ചു. ആഗോളതലത്തിൽ ഉപരോധം നേരിടുന്ന താലിബാനെതിരെ മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്ന സ്ത്രീവിവേചനം മറനീക്കി പുറത്തുവന്നതോടെ ഭരണകൂടം കൂടുതൽ വെട്ടിലാക്കിയിരിക്കുകയാണ്.
പല പ്രവിശ്യകളിലും ഭരണം നടത്തുന്ന പ്രാദേശിക ഭീകര സംഘടനകൾ പരമാവധി പേരെ വീടിനുള്ളിൽ തളച്ചിടാനാണ് ശ്രമിക്കുന്നത്. തുറന്ന ക്യാമ്പ സുകളിൽ ബുർഖ ധരിക്കാത്തവരോട് വരേണ്ടതില്ലെന്ന കർശന താക്കീതാണ് നൽകിയിരിക്കുന്നത്. പ്രതിഷേധം ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഭീകരർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
Comments