തിരുവനന്തപുരം; സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം ഏകീകരിച്ചു. പെൻഷൻ പ്രായം അറുപതാക്കി ധനവകുപ്പ് ഉത്തരവിറക്കി. 122 പൊതുമേഖല സ്ഥാപനങ്ങൾക്കും 6 ധനകാര്യ കോർപ്പറേഷനുകൾക്കും ഈ ഉത്തരവ് ബാധകമായിരിക്കും.എന്നാൽ നിലവിൽ വിരമിച്ചവർക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല.
എന്നാൽ കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ ഈ പ്രായപരിധി തൽക്കാലം ഏർപ്പെടുത്തില്ല. ഈ സ്ഥാപനങ്ങളിൽ പഠനത്തിന് ശേഷമാണ് തീരുമാനമെടുക്കുക.
2017 ൽ രൂപീകരിച്ച വിദഗ്ധ സമിതിയായ റിയാബ് (പബ്ലിക് സെക്ടർ റീസ്ട്രക്ചറിങ് ആൻഡ് ഇന്റേണൽ ഓഡിറ്റ് ബോർഡ് ) റിപ്പോർട്ട് കഴിഞ്ഞ ഏപ്രിൽ 22 ന് മന്ത്രിസഭാ യോഗം പരിഗണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവിറങ്ങിയത്.
വിരമിക്കുന്ന പ്രായം 60 ആക്കുന്നതിനോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള, വേതന പരിഷ്‌ക്കരണത്തിനായി സ്ഥാപനത്തിന്റെ മികവും അടിസ്ഥാനമാക്കുമെന്നാണ് വിവരം. സ്ഥാപനങ്ങളെ എ,ബി,സി,ഡി എന്നിങ്ങനെ തരം തിരിക്കും.
Comments