ന്യൂഡൽഹി : ഇന്ത്യൻ കരസേനയുടെ ഉന്നത തല യോഗം ഡൽഹിയിൽ അടുത്തയാഴ്ച നടക്കും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാനും പങ്കെടുക്കുമെന്നും
കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ അറിയിച്ചു.
കരസേന ഏറെ മുന്നോട്ട് പോയിരിക്കുന്ന മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ വിജയവും രാജ്യത്തെ അതിർത്തിയിലെ സുരക്ഷാ അവലോകനവും നടക്കുമെന്നും മനോജ് പാണ്ഡെ അറിയിച്ചു. കഴിഞ്ഞ മാസം അതിർത്തിയിൽ ഇന്ത്യ-ചൈനാ സൈനിക വിഭാഗങ്ങൾ പിന്മാറിയതിന് ശേഷം ആദ്യമായാണ് കരസേനയുടെ മുഴുവൻ ഉന്നത സൈനിക ഉദ്യോഗസ്ഥർ സുരക്ഷാ അവലോകനത്തിന് ഇരിക്കുന്നത്.
കരസേനയുടെ എല്ലാ മേഖലയിൽ നിന്നുള്ള കമാൻഡർമാരുടെ യോഗമാണ് നടക്കാനിരിക്കുന്നത്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ അദ്ധ്യക്ഷത വഹിക്കും. നിലവിൽ ശൈത്യകാലം ആരംഭിച്ചതോടെ അതിർത്തികളിലെ സുരക്ഷാ ക്രമീകരണം, വിവിധ കരസേനാ കേന്ദ്രങ്ങൾ, മറ്റ് സേനാവിഭാഗ ങ്ങളുമായി ബന്ധപ്പെട്ട ഏകോപനം എന്നിവ ചർച്ച ചെയ്യുന്ന നിർണ്ണായക യോഗമാണ് നടക്കുന്നത്. ഇന്ത്യ മൂന്ന് സൈനിക വിഭാഗത്തേയും ഏകോപിപ്പിക്കുന്ന തിയറ്റർ കമാന്റുകളുടെ രൂപീകരണത്തിന്റെ പുരോഗതിയും പ്രതിരോധ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചർച്ചചെയ്യുമെന്നാണ് സൂചന.
കഴിഞ്ഞ ഏതാനും വർഷമായി രാജ്യം ആത്മനിർഭർ ഭാരതിലൂന്നിയുള്ള വ്യവസായ പരിശ്രമത്തിൽ കരസേനയാണ് ഏറ്റവുമധികം പിന്തുണ നൽകുന്ന സൈനിക വിഭാഗം. ആയുധനിർമ്മാവും സാങ്കേതിക ഉപകരണ നിർമ്മാണത്തിലും മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുമായി സഹകരിക്കുന്ന കരസേന നിലവിലെ ആയുധങ്ങളുടെ അവലോകനവും നടത്തുമെന്നും ജനറൽ മനോജ് പാണ്ഡെ അറിയിച്ചു.
Comments