ന്യൂഡൽഹി: ചേരിനിവാസികളുടെ പുനരധിവാസത്തിനായി നിർമ്മിച്ച മൂവായിരത്തിലധികം ഫ്‌ളാറ്റുകളുടെ താക്കോൽ ദാനം നിർവഹിച്ച് പ്രധാനമന്ത്രി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് വേണ്ടി ഡൽഹിയിലെ കൽക്കാജിയിൽ നിർമ്മിച്ച 3,024 ഫ്‌ളാറ്റുകളുടെ താക്കോൽ ദാനമാണ് പ്രധാനമന്ത്രി ഇന്ന് നിർവഹിച്ചത്. ‘ഇൻ-സിറ്റു സ്ലം റീഹാബിലിറ്റേഷൻ’ എന്ന പദ്ധതിക്ക് കീഴിലാണ് ഫ്‌ളാറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. വിജ്ഞാൻ ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ ഭൂമിഹീൻ ക്യാമ്പിലെ അർഹരായ ഗുണഭോക്താക്കൾക്ക് ഫ്ളാറ്റുകൾ ലഭ്യമായി.
The flats are equipped with all civic amenities including finishing having been done with vitrified floor tiles, ceramics tiles, Udaipur green marble counter in kitchen, etc. pic.twitter.com/xxEU9XvfUo
— ANI (@ANI) November 2, 2022
ഏകദേശം 345 കോടി രൂപ ചെലവിൽ നിർമ്മിച്ച ഫ്‌ളാറ്റുകൾ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയതാണ്. സ്ഫടികത്തിന്റെ ഫ്‌ളോർ ടൈലുകൾ, സെറാമിക്‌സ് ടൈലുകൾ, അടുക്കളയിൽ ഉദയ്പൂർ ഗ്രീൻ മാർബിൾ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പാർക്കുകൾ, ഇലക്ട്രിക് സബ് സ്റ്റേഷനുകൾ, മലിനജല ശുദ്ധീകരണ പ്ലാന്റുകൾ, പൈപ്പ് ലൈനുകൾ, ലിഫ്റ്റ്, ശുദ്ധജല വിതരണത്തിനുള്ള ഭൂഗർഭ റിസർവോയർ തുടങ്ങി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഫ്‌ളാറ്റിൽ താമസിക്കുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.
ഡൽഹിയിലെ ‘ജുഗ്ഗി ജോപ്രി’ ക്ലസ്റ്ററിൽപ്പെടുന്നവരെ പുനരധിവസിപ്പിക്കാനും നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ജനങ്ങൾക്ക് മെച്ചപ്പെട്ടതും ആരോഗ്യകരവുമായ ജീവിതസാഹചര്യം ഉറപ്പുവരുത്തുകയെന്നതാണ് പുനരധിവാസ പദ്ധതിയുടെ ലക്ഷ്യം. ചേരികളെ വിവിധ ക്ലസ്റ്റുകളായി തിരിച്ചാണ് പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നത്.
സമീപത്തെ ഒഴിഞ്ഞ സ്ഥലത്താണ് ആദ്യം ഫ്‌ളാറ്റുകൾ നിർമ്മിച്ചത്. ഇവിടേക്ക് താമസം മാറുന്നവർ ആദ്യം താമസിച്ചിരുന്ന ചേരി പ്രദേശത്ത് അടുത്ത ഘട്ടം ഫ്‌ളാറ്റുകൾ നിർമ്മിക്കും. ഇവിടെ അടുത്ത ക്ലസ്റ്ററിലെ അർഹരായ നിവാസികൾക്ക് ഫ്‌ളാറ്റുകൾ ലഭ്യമാക്കും. ഇത്തരത്തിൽ ഘട്ടംഘട്ടമായാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. കൽക്കാജിലെ ഭൂമിഹീൻ ക്യാമ്പിലെ നിവാസികൾക്കാണ് ആദ്യഘട്ടത്തിൽ ഫ്‌ളാറ്റുകൾ ലഭ്യമാക്കിയത്. അടുത്തതായി നവജീവൻ ക്യാമ്പിലെയും ജവഹർ ക്യാമ്പിലെയും അർഹരായ ഗുണഭോക്താക്കൾക്കാണ് ഫ്‌ളാറ്റുകൾ ലഭ്യമാകുക.
Comments