മനുഷ്യരുണ്ടായ കാലം മുതൽക്കേ മോഷണവും ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഭക്ഷണസാധനങ്ങൾ മുതൽ ആയിരം കോടി വരെ മോഷ്ടിക്കുന്ന വലിയ കള്ളന്മാർ ഈ ഭൂമുഖത്തുണ്ട്.എന്നാൽ സ്‌കൂൾ മോഷിച്ച കള്ളന്മാരെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്ത് വിചിത്രം എന്ന് പറയാൻ വരട്ടെ. അങ്ങനെ ഒന്ന് സംഭവിച്ചു.
ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെ യുറ്റസിഗ് സെക്കൻഡറി സ്കൂളിനാണ് ഈ ദുരവസ്ഥ. ആറ് മാസം മുൻപ് പൂട്ടിയിട്ട ഈ സ്‌കൂളിലേക്ക് ആരും തിരിഞ്ഞ് നോക്കാറില്ലായിരുന്നു. ആ സമയത്താണ് മോഷ്ടാക്കൾ പണി പറ്റിച്ചത്. സ്‌കൂളിലെ ടൈലുകളും. ജനാലകളും, വാതിലുകളും, ഫർണീച്ചറുകളും, ലൈറ്റും, ഫാനും, എല്ലാം മോഷ്ടിച്ച് കൊണ്ട് പോയ കള്ളന്മാർ അത് കൊണ്ടൊന്നും സംഗതി നിർത്തിയില്ല.
പതിയെ ഇഷ്ടിക കൊണ്ട് നിർമ്മിച്ച സ്‌കൂൾ പൊളിച്ച് കൊണ്ടുപോകാൻ തുടങ്ങി. അങ്ങനെ സ്‌കൂളിന്റെ അടിത്തറ വരെ പൊളിച്ച് കൊണ്ടുപോയ മോഷ്ടാക്കൾ ഇഷ്ടിക ഓരോന്നും 2 രൂപയ്‌ക്കും ജനലുകൾ 100 രൂപയ്‌ക്കും വരെ വിറ്റഴിച്ചുവെന്നാണ് വിവരം. മയക്കുമരുന്നിന് അടിമകളായ മോഷ്ടാക്കളാണ് ഇതിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം.
ഒരു വലിയ കവാടവും സ്വീകരണമുറിയും അഞ്ച് ക്ലാസ് റൂം ബ്ലോക്കുകളും രണ്ട് ടോയ്ലറ്റ് ഏരിയകളും സ്‌കൂളിന് ഉണ്ടായിരുന്നു. അതാണിന്ന് പുല്ലുമുളക്കുന്ന സ്ഥലമാക്കി മോഷ്ടാക്കൾ മാറ്റിയത്.
Comments