ഇസ്ലാമാബാദ് : ഐസിസി ഇന്ത്യയോടാണ് ചായ്‌വ് കാണിക്കുന്നതെന്ന പരാതിയുമായി പാക് ചാനൽ . ബംഗ്ലാദേശിനെതിരെ ഇന്ത്യ വിജയിച്ചതിന് പിന്നാലെയാണ് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പാകിസ്താൻ സ്‌പോർട്‌സ് ജേണലിസ്റ്റ് ന്യൂസ് ചാനൽ സമാ ടിവിയിലെ ഖാദിർ ഖ്വാജ രംഗത്തെത്തിയത് . ഐസിസി ‘അന്യായമായി ഇന്ത്യയെ ‘പിന്തുണയ്‌ക്കുകയാണ് ‘ എന്നാണ് ഖാദിർ ഖ്വാജ ആരോപിച്ചത് . മുൻ പാകിസ്താൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി അടക്കമുള്ളവർ പങ്കെടുത്ത ചർച്ചയിലായിരുന്നു ഈ പരാമർശം . എന്നാൽ ഖ്വാജയുടെ പരാമർശത്തോട് അഫ്രീദി അടക്കമുള്ളവർ പ്രതികരിച്ചില്ല എന്നതാണ് ശ്രദ്ധേയം.
മത്സരം നടക്കുന്ന ഗ്രൗണ്ട് എത്രമാത്രം നനഞ്ഞെന്ന് നിങ്ങൾ കണ്ടു. എന്നാൽ ഐസിസി ഇന്ത്യയോടാണ് ചായ്‌വ് കാണിക്കുന്നത്. എന്ത് വില കൊടുത്തും ഇന്ത്യ സെമിയിലെത്തുമെന്ന് ഉറപ്പ് വരുത്തണമെന്നാണ് അവരുടെ ആഗ്രഹം. ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങൾ നിയന്ത്രിച്ചത് അമ്പയർമാരായിരുന്നു, അവർക്ക് മികച്ച അമ്പയർ അവാർഡുകൾ ലഭിക്കും- ഖ്വാജ ആരോപിച്ചു. അതേസമയം, ബംഗ്ലാദേശ് ഓപ്പണർ ലിറ്റൺ ദാസിനെ അഫ്രീദി പ്രശംസിച്ചു.
ലിറ്റണിന്റെ ബാറ്റിംഗ് അതിശയിപ്പിക്കുന്നതായിരുന്നു. ബംഗ്ലാദേശ് കാണിച്ച പോരാട്ടം ഉജ്ജ്വലമായിരുന്നു,- അഫ്രീദി പറഞ്ഞു.
Comments