ന്യൂഡൽഹി : വടക്കുകിഴക്കൻ ഡൽഹിയിൽ നടത്തിയ കലാപത്തിലൂടെ ഹിന്ദുക്കളെ ഇല്ലാതാക്കാനാണ് അക്രമികൾ ലക്ഷ്യമിട്ടതെന്ന് ഡൽഹി ഹൈക്കോടതി. കലാപവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി (എഎപി) മുൻ കൗൺസിലർ താഹിർ ഹുസൈനും മറ്റ് ഏഴ് പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തി. കേസിലെ സാക്ഷികളുടെ മൊഴികളെ അടിസ്ഥാനമാക്കി അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പുലത്സായ പർമാചല ഉത്തരവ് ശരിവെച്ചു.
കലാപത്തിന്റെ മറവിൽ ഹിന്ദുക്കളെ ഇല്ലാതാക്കാനാണ് പ്രതിഷേധക്കാർ ലക്ഷ്യമിട്ടത് എന്നാണ് കോടതിയുടെ നിരീക്ഷണം. കലാപകാരികൾ ഹിന്ദുക്കൾക്കും അവരുടെ വീടുകൾക്കും നേരെ വെടിയുതിർക്കുകയും കല്ലെറിയുകയും പെട്രോൾ ബോംബ് എറിയുകയും ചെയ്തുവെന്നത് വ്യക്തമാണ്. ഹിന്ദുക്കളെ പരമാവധി ദ്രോഹിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഒരു വിഭാഗത്തെ മാത്രം ലക്ഷ്യംവെച്ചായിരുന്നു ആക്രമണം. ഇതിനിടെ ഹിന്ദുക്കളെ കൂട്ടത്തോടെ കൊല്ലാൻ പോലും പദ്ധതിയിട്ടുവെന്നും കോടതി വ്യക്തമാക്കി.
ഇതെല്ലാം ഹിന്ദുക്കളെ ലക്ഷ്യം വച്ചാണ് നടത്തിയത്. ഹിന്ദുക്കളെ ആക്രമിക്കാൻ കലാപകാരികൾ പരസ്പരം പ്രോത്സാഹിപ്പിച്ചു. മാനസിക രോഗികളെപ്പോലെയാണ് അവർ ആർത്തട്ടഹസിച്ചുകൊണ്ട് നീങ്ങിയത് എന്നും കോടതി നിരീക്ഷിച്ചു.
താഹിർ ഹുസൈൻ , തൻവീർ മാലിക്, ഗൾഫം, നാസിം, കാസിം, ഷാ ആലം, റിയാസത്ത് അലി, ലിയാക്കത്ത് അലി എന്നിവർക്കെതിരെയാണ് കോടതി കുറ്റം ചുമത്തിയത്. കൊലപാതകശ്രമം, കലാപം, ക്രിമിനൽ ഗൂഢാലോചന, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന പ്രസ്താവനകൾ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 2020 ഫെബ്രുവരി 25 ന് ഡൽഹിയിലെ ഖജൂരി ഖാസിൽ കലാപകാരികളുടെ ആക്രമണത്തിൽ വെടിയേറ്റ അജയ് ഗോസ്വാമിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദയാൽ പുർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.
Comments