കാബൂൾ: സംഘടനയുടെ സ്ഥാപകൻ മുല്ലാ ഒമറിനെ അടക്കിയ സ്ഥലം വെളുപ്പെടുത്തി താലിബാൻ. വർഷങ്ങളായി അദ്ദേഹത്തിന്റെ മരണവും ശവകുടീരവും രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. ഒമ്പത് വർഷത്തിന് ശേഷമാണ് ശവകുടീരത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ താലിബാൻ പുറത്തുവിട്ടത്.
കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം വീണ്ടും പിടിച്ചെടുത്തപ്പോൾ ശവകുടീരത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കാനാണ് രഹസ്യമാക്കി വെച്ചതെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് ശവകുടീരത്തെ കുറിച്ച് അറിവുണ്ടായിരുന്നുള്ളൂവെന്നും വക്താവ് കൂട്ടിച്ചേർത്തു. വെളുത്ത ഇഷ്ടിക അടക്കം ചെയ്തതിന് ചുറ്റം നിരത്തിയിട്ടുണ്ട്. പച്ച ലോഹ കൂട്ടിൽ അടച്ചാണ് ഭീകരന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
2001-ലെ യുഎസ് അധിനിവേശത്തിലൂടെ അഫ്ഗാനിസ്ഥാനിൽ താലിബാനെ അധികാരത്തിൽ നിന്നും പുറത്താക്കിയതിന് ശേഷം മുല്ലാ ഒമറിനെ കുറിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. 2015-ൽ മാത്രമാണ് താലിബാൻ ഭീകരൻ മരണപ്പെട്ട വിവരം താലിബാൻ സമ്മതിച്ചത്.
Comments