മോസ്‌കോ : ഇന്ത്യ-റഷ്യാ ബന്ധം നിലവിലുള്ളതുപോലെ തുടരുമെന്ന പ്രതീക്ഷ പങ്കുവെച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇരുരാജ്യങ്ങളും ഏറെ മേഖലകളിൽ ഗുണകരമായ പങ്കാളിത്തത്തോടെയാണ് മുന്നേറുന്നത്. ഈ ബന്ധം ഇതുപോലെ തുടരണ മെന്നാണ് ആഗ്രഹമെന്നും ജയശങ്കർ പറഞ്ഞു. രണ്ടു ദിവസത്തെ സന്ദർശനത്തിന് മോസ്‌കോയിലെത്തിയതാണ് ജയശങ്കർ. വിലക്കുറവിൽ ആര് ഇന്ധനം നൽകിയാലും വാങ്ങുമെന്ന ശക്തമായ മറുപടിയും ജയശങ്കർ നൽകി.
യുക്രെയ്‌നെ റഷ്യ ആക്രമിച്ച ഫെബ്രുവരി 24 മുതൽ അന്താരാഷ്‌ട്രതലത്തിലെ ഉപരോധത്തിലാണ് റഷ്യ. ക്രൂഡ് ഓയിൽ മറ്റ് രാജ്യങ്ങളിലേയ്‌ക്ക് നീക്കാൻ സാധിക്കാത്ത സന്ദർഭത്തിലാണ് വിലക്കുറവിൽ ഇന്ത്യ ഇന്ധനം വാങ്ങാൻ തയ്യാറായത്. റഷ്യയുമായുള്ള പങ്കാളിത്തത്തിനെതിരെ അമേരിക്കയടക്കം ഇന്ത്യയ്‌ക്ക് മേൽ സമ്മർദ്ദം ചെലുത്തിയെങ്കിലും എല്ലാ രാജ്യങ്ങളുമായി സൗഹൃദം എന്ന ശക്തമായ നയമാണ് ഇന്ത്യ മുറുകെപിടിച്ചിരിക്കുന്നത്.
ഇന്ന് അന്താരാഷ്‌ട്ര തലത്തിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷമാണ്. അതേ സമയം ഇന്ന് പെട്രോളിയം -പ്രകൃതിവാതകം ഏറ്റവുമധികം ഉപയോഗിക്കുന്ന മൂന്നാമത്തെ രാജ്യമാണ് തങ്ങളുടേത്. സാമ്പത്തികമായി വലിയ കരുത്തുള്ള രാജ്യവുമല്ല. അതിനാൽ ഇന്ധനം വിലകുറച്ച് ആരിൽ നിന്നും എന്ന് ലഭിച്ചാലും വാങ്ങുക എന്നത് ഇന്ത്യയുടെ പ്രഖ്യാപിത വാണിജ്യ നയമാണെന്നും ജയശങ്കർ വ്യക്തമാക്കി.
Comments