കൊച്ചി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫസർ ജോസഫ് സ്‌കറിയ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കേസിൽ നിയമന നടപടികൾ ഹൈക്കോടതി നേരത്തെ മരവിപ്പിച്ചിരുന്നു പ്രിയ വർഗീസിന് യുജിസി ചട്ടപ്രകാരമുള്ള അദ്ധ്യാപന പരിചയമില്ലെന്നും അവധിയെടുത്തുള്ള ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും യുജിസിയും നിലപാടറിയിച്ചിരുന്നു.എന്നാൽ പ്രിയ വർഗീസിന് മതിയായ യോഗ്യതയുണ്ടെന്നും നിലവിൽ നിയമന നടപടി ആയിട്ടില്ലെന്നുമാണ് സർവകലാശാല കോടതിയെ അറിയിച്ചത്.
കഴിഞ്ഞ ദിവസം കുഫോസ് വിസിയുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.ഗവേഷണകാലയളവ് പ്രവർത്തിപരിചയമായി കണക്കാനാകില്ലെന്ന് കുഫോസ് കേസിലെ വിധിയിൽ ചൂണ്ടിക്കാണിച്ചത് പ്രിയവർഗീസ് കേസിലും സംസ്ഥാനത്തിന് തിരിച്ചടിയാവാൻ സാധ്യതയുണ്ട്.
Comments